വീട്ടിൽ ഒറ്റയ്‌ക്കിരിക്കേണ്ട: പൂച്ചയെ ബാഗിലാക്കി ജോലിക്ക് പോകുന്ന യുവതി, വിഡിയോ

പൂച്ചയെ കൊണ്ടു നടക്കാവുന്ന പ്രത്യേക തരം ബാഗ് തോളിലിട്ടാണ് യുവതി സ്കൂട്ടർ ഓടിക്കുന്നത്
പൂച്ചയെയും ഒപ്പം കൂട്ടി യുവതി/ എക്‌സ്
പൂച്ചയെയും ഒപ്പം കൂട്ടി യുവതി/ എക്‌സ്
Updated on
1 min read

ബംഗളൂരു: രാവിലെ ജോലിക്ക് പോകുമ്പോൾ വീട്ടിൽ ഒറ്റയ്‌ക്കാകുന്ന വളർത്തുമൃഗങ്ങളുടെ പരിപാലനം പലപ്പോഴും താളംതെറ്റും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവയെ കൂടെ കൂട്ടുക എന്നതാണ് ബെസ്റ്റ് ഓപ്‌ഷനെന്ന് കാണിച്ചു തരുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 

ബംഗളൂരു നഗരത്തിലെ ഒരു റോഡിലൂടെ യുവതി സ്‌കൂട്ടറിന് പുറകിൽ തന്റെ അരുമയായ പൂച്ചക്കുട്ടിയെ ഒരു പിങ്ക് ബാഗിലാക്കി കൊണ്ടു പോകുന്നതാണ് വിഡിയോ. തിരക്കു പിടിച്ച ട്രാഫിക്കിനിടയിലൂടെ വളരെ ശ്രദ്ധാപൂർവമാണ് യുവതി വാഹനം ഓടിക്കുന്നത്. വാഹനത്തെ പിൻതുടർന്ന ഒരാളാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. പൂച്ചയെ കൊണ്ടു നടക്കാവുന്ന പ്രത്യേക തരം ബാഗ് തോളിലിട്ടാണ് യുവതി സ്കൂട്ടർ ഓടിക്കുന്നത്. ബാഗിലെ ഗ്ലാസിലൂടെ നഗരക്കാഴ്‌ചകൾ കണ്ടുകൊണ്ടാണ് പൂച്ചക്കുട്ടിയുടെയും യാത്ര. 

അനിർബൻ റോയി ദാസ് എന്നയാളാണ് വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളെയും ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടുന്നതാണ് ഏറ്റവും നല്ലതെന്നും, വളർത്തുമൃഗങ്ങളുള്ള സുഹൃത്തുക്കൾക്ക് വേണ്ടിയാണ് വിഡിയോ പങ്കുവെക്കുന്നതെന്നും അദ്ദേഹം വിഡിയോയ്‌ക്കൊപ്പം കുറിച്ചു. ഇത് ഒരു പുതിയ കാര്യമല്ലെന്നറിയാം. എന്നാൽ താൻ ആദ്യമായാണ് ഇത്തരം ഒരു കാഴ്ച നേരിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളർത്തുമൃഗത്തിന് ഒരു നിമിഷം പോലും തന്നെ പിരിഞ്ഞിരിക്കാനാകാതെ വന്നതോടെ ജോലി ഉപേക്ഷിച്ച ഒരു ഓസ്ട്രേലിയൻ യുവതിയുടെ വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ചർച്ചയായതിന് പിന്നാലെയാണ് ഈ കൗതുക കാഴ്‌ചയും വൈറലാകുന്നത്. ജോലിയും മൃഗങ്ങളെയും ഉപേക്ഷിക്കാതെ ഒന്നിച്ചുകൊണ്ടുപോകാൻ ഇത് നല്ലൊരു മാർഗമാണെന്നാണ് സോഷ്യൽമീഡിയയിൽ പലരുടെയും അഭിപ്രായം.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com