ആ കഠിനാധ്വാനവും വിയര്‍പ്പും വൃഥാവിലായി; ഇതു ജീവിതത്തിലെ ഇരുണ്ട ദിനമെന്ന് മിതാലി

ആ കഠിനാധ്വാനവും വിയര്‍പ്പും വൃഥാവിലായി; ഇതു ജീവിതത്തിലെ ഇരുണ്ട ദിനമെന്ന് മിതാലി
ആ കഠിനാധ്വാനവും വിയര്‍പ്പും വൃഥാവിലായി; ഇതു ജീവിതത്തിലെ ഇരുണ്ട ദിനമെന്ന് മിതാലി
Updated on
1 min read

ന്യൂഡല്‍ഹി: തനിക്കെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ അതിയായ ദുഃഖവും വേദനയുമുണ്ടെന്ന് വെറ്ററന്‍ ക്രിക്കറ്റ് താരം മിതാലി രാജ്. ഇരുപതു വര്‍ഷം രാജ്യത്തിനു വേണ്ടി കളിച്ച തന്റെ പ്രതിബദ്ധതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് മിതാലി പറഞ്ഞു. മിതാലി സ്വാര്‍ഥലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്ന കോച്ച് രമേഷ് പവാറിന്റെ ആരോപണത്തോടു പ്രതികരിച്ചുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.

ഈ അധിക്ഷേപങ്ങളില്‍ അതിതായ ദുഃഖവും വേദനയുമുണ്ട്. ഇരുപതു വര്‍ഷം രാജ്യത്തിനു വേണ്ടി കളിച്ച തന്റെ ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. '' എന്റെ കഠിനാധ്വാനവും വിയര്‍പ്പമെല്ലാം വൃഥാവിലായിരിക്കുന്നു''- മിതാലി പറഞ്ഞു.

ഇപ്പോള്‍ എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയാണ്. കഴിവ് ചോദ്യം ചെയ്യപ്പെടുകയാണ്. മുഴുവന്‍ ചെളിവാരിയെറിയലാണ്. ഇത് ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസമാണ്. ദൈവം തനിക്കു ശക്തി നല്‍കട്ടെ- മിതാലി പറഞ്ഞു.

മിതാലി സ്വാര്‍ഥയായി പെരുമാറിയെന്നും കൈകാര്യം ചെയ്യാന്‍ വിഷമമായിരുന്നെന്നും ചൂണ്ടിക്കാട്ടി പരിശീലകന്‍ രമേശ് പവാര്‍ ബിസിസിഐക്കു റിപ്പോര്‍ട്ട് നല്‍കിയതായ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പ്രതികരണം. ഓപ്പണിങ് സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ മിതാലി നാട്ടിലേക്കു മടങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായി പവാര്‍ ആരോപിച്ചെന്നാണ് വാര്‍ത്തകള്‍. 

ലോകകപ്പ് സെമിഫൈനലില്‍ മിതാലിയെ കളിപ്പിക്കാതിരുന്നത് വീവാദമായിരുന്നു. അതുവരെ എല്ലാ കളിയും ജയിച്ച ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോടു ദയനീയമായി തോറ്റു പുറത്താവുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com