നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്തുമായി കുതിപ്പ്; ഒരു മാസത്തിനിടയിലെ അഞ്ചാം സ്വര്‍ണത്തില്‍ മുത്തമിട്ട് ഹിമ

52.09 സെക്കന്റിലാണ് ഹിമ ദാസ് ഈ മാസത്തിനിടയിലെ അഞ്ചാം സ്വര്‍ണത്തിലേക്ക് എത്തിയത്
നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്തുമായി കുതിപ്പ്; ഒരു മാസത്തിനിടയിലെ അഞ്ചാം സ്വര്‍ണത്തില്‍ മുത്തമിട്ട് ഹിമ

സ്വന്തം നാടിനെ പ്രളയം മുക്കുമ്പോള്‍ നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്തുമായി ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുകയാണ് ധിംഗ് എക്‌സ്പ്ര്‌സ്. ചെക്ക് റിപ്പബ്ലിക്കില്‍ 400 മീറ്ററിലും കുതിച്ചെത്തിയത് സ്വര്‍ണത്തിലേക്ക്. ഒരു മാസത്തിന് ഇടയിലെ അഞ്ചാമത്തെ സ്വര്‍ണത്തില്‍ മുത്തമിട്ട് നോക്കാതെ വിട്ട എല്ലാ കണ്ണുകളേയും തന്നിലേക്ക് എത്തിക്കുകയാണ് ഹിമ ദാസ്. 

52.09 സെക്കന്റിലാണ് ഹിമ ദാസ് ഈ മാസത്തിനിടയിലെ അഞ്ചാം സ്വര്‍ണത്തിലേക്ക് എത്തിയത്. സീസണിലെ ഹിമയുടെ മികച്ച സമയമാണിത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ കുറിച്ച 50.79 സെക്കന്‍ഡ്‌സാണ് ഹിമയുടെ മികച്ച സമയം. 

തബോര്‍ അത്‌ലറ്റിക് മീറ്റില്‍ കഴിഞ്ഞ ബുധനാഴ്ച ഹിമ 200 മീറ്ററില്‍ സ്വര്‍ണം കുറിച്ചിരുന്നു. തബോര്‍ അത്‌ലറ്റിക് മീറ്റിന് മുന്‍പ്, ക്ലാഡോ അത്‌ലറ്റിക് മീറ്റ്, കന്റോ അത്‌ലറ്റിക്‌സ് മീറ്റ്, പോസ്‌നാന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് എന്നിവയിലും ഓടി ഹിമ സ്വര്‍ണവുമായാണ് മടങ്ങിയത്. 

തബോര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ 23.25 സെക്കന്‍ഡിലാണ് ഹിമ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. മറ്റൊരു ഇന്ത്യന്‍ താരമായ വികെ വിസ്മയ 23.43 സെക്കന്‍ഡ് ഓടിയെത്തി ഇവിടെ സ്വര്‍ണം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com