കൊളംബോ: കളിക്കിടെ പന്തു കൊണ്ട് തലയ്ക്ക് ആഘാതമേറ്റ വെസ്റ്റിൻഡീസ് ക്രിക്കറ്റർ ജെറമി സോളസാനോയുടെ നില തൃപ്തികരം. ഷോർട് ലെഗിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരം ആശുപത്രിയിൽ ഒരു ദിവസംകൂടി നിരീക്ഷണത്തിൽ തുടരേണ്ടി വരും.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനമാണു സംഭവം. ഇരുപത്താറുകാരൻ സോളസാനോയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 24ാം ഓവറിലാണ് സംഭവം. റോഷ്ടൻ ചേസി എറിഞ്ഞ പന്തിൽ ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയുടെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. പന്ത് വിന്‍ഡിസ് താരത്തിന്റെ ഹെല്‍മറ്റ് ഗ്രില്ലില്‍ വന്ന് പന്തടിച്ചു.
പന്ത് കൊണ്ടതിന്റെ ആഘാതത്തിൽ ഹെൽമറ്റിന്റെ പിൻഭാഗം ഇളകിത്തെറിച്ചു. ഗ്രൗണ്ടിൽ വീണുപോയ താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ മൈതാനത്തിനു പുറത്തേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ