'ഈ രീതിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല'; ഗില്ലിന്റെ ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നത്തിലേക്ക് ചൂണ്ടി മുന്‍ താരം 

ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം കണ്ടെത്തിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ സ്ഥിരത കണ്ടെത്തണം എങ്കില്‍ ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഗില്‍ പരിഹരിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. 

ക്രീസില്‍ കൂടുതല്‍ ഉള്ളിലേക്കായി നിന്ന് ഡെലിവറികളെ നേരിടാനാണ് ഗില്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നത്. ഇത് എല്‍ബിഡബ്ല്യുയില്‍ കുരുങ്ങാനുള്ള സാധ്യത കൂട്ടും. ഫുള്ളര്‍ ആയി വരുന്ന ഡെലിവറികളെ നേരിടാന്‍ ഗില്‍ തയ്യാറായിരിക്കണം. ഫുള്‍ ഡെലിവറികളിലും ഗില്‍ ക്രീസിനുള്ളിലേക്ക് കൂടുതല്‍ വലിഞ്ഞാണ് പന്തില്‍ ബാറ്റ് വയ്ക്കുന്നത്. അതിന്റെ ആവശ്യം ഇല്ല, വസീം ജാഫര്‍ പറഞ്ഞു. 

ജാമിസണിന് റിവേഴ്‌സ് സ്വിങ് ലഭിക്കുമെന്ന് കരുതിയില്ല

കാണ്‍പൂരില്‍ ജാമിസനാണ് ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയത്. കാണ്‍പൂര്‍ ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ സ്‌പെല്ലില്‍ ജാമിസണ്‍ വളരെ നന്നായി പന്തെറിഞ്ഞു എന്നാണ് ഗില്‍ പ്രതികരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷവും വന്ന ജാമിസണിന്റെ എല്ലാ സ്‌പെല്ലുകളും മികച്ചു നിന്നു. ഉച്ചഭക്ഷണത്തിന് ശേഷം മടങ്ങി എത്തിയപ്പോള്‍ ജാമിസന് റിവേഴ്‌സ് സ്വിങ് ലഭിച്ചു. കളിയുടെ ആ സമയം റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ കഴിയും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല എന്നും ശുഭ്മാന്‍ ഗില്‍ പറഞ്ഞു. 

ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സൗത്തി അഞ്ച് വിത്തറ്റ് വീഴ്ത്തി. അശ്വിനും ഉമേഷ് യാദവും ആണ് ക്രീസില്‍. ശ്രേയസ് അയ്യര്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ ശതകം കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com