ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ടെസ്റ്റ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത് വൈകാരിക തീരുമാനമായിരുന്നു എന്ന് മുന്‍ താരം യുവരാജ് സിങ്. ഫിറ്റ്‌നസ് പരിഗണിക്കാതെയാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റനെ തെരഞ്ഞെടുത്തത് എന്ന് ചൂണ്ടിയാണ് യുവരാജിന്റെ വാക്കുകള്‍.
നന്നായി ചിന്തിക്കുന്നവനും നല്ല ക്യാപ്റ്റനുമാണ് രോഹിത്. ഏറെ നാള്‍ മുന്‍പ് തന്നെ രോഹിത് ശര്‍മ വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ എങ്കിലും ക്യാപ്റ്റനാവേണ്ടതായിരുന്നു. എന്നാല്‍ വിരാട് മികവ് കാണിക്കുകയും ടീം മികവ് കാണിക്കുകയും ചെയ്യുമ്പോള്‍ അത് എളുപ്പമായിരുന്നില്ലെന്നും യുവരാജ് ചൂണ്ടിക്കാണിച്ചു.
ഒരുപാട് പരിക്കേല്‍ക്കുന്ന താരമാണ് രോഹിത്
ടെസ്റ്റില്‍ രോഹിത്തിനെ ക്യാപ്റ്റനാക്കാന്‍ വന്ന തീരുമാനം വൈകാരികമാണ്. ഫിറ്റ്‌നസ് മുന്‍പില്‍ നിര്‍ത്തിയായിരുന്നു ആ പ്രഖ്യാപനം. ഒരുപാട് പരിക്കേല്‍ക്കുന്ന താരമാണ് രോഹിത്. തന്റെ ശരീരം നോക്കേണ്ട സമയമാണ് ഇപ്പോള്‍ രോഹിത്തിന്റേത്. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ഇത് രോഹിത്തിന്റെ സമ്മര്‍ദം കൂട്ടും.
ടെസ്റ്റില്‍ രോഹിത് ഓപ്പണറായിട്ട് ഏതാനും വര്‍ഷമാകുന്നതേയുള്ളു. വളരെ നന്നായാണ് കളിക്കുന്നത്. ടെസ്റ്റില്‍ അയാള്‍ തന്റെ ബാറ്റിങ്ങില്‍ ശ്രദ്ധ കൊടുക്കട്ടെ. ഗ്രൗണ്ടില്‍ 5 ദിവസവും നില്‍ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്നും യുവരാജ് സിങ് ചൂണ്ടിക്കാണിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ