ഋഷഭ്  പന്ത് /ഫയല്‍, പിടിഐ
ഋഷഭ് പന്ത് /ഫയല്‍, പിടിഐ

''ഞാന്‍ ഋഷഭ് പന്ത് ആണ്''; ഓടിയെത്തിയ സുശീലിനോടു താരം പറഞ്ഞു, പുറത്തെടുത്തത് ചില്ലു തകര്‍ത്ത്  

ഋഷഭ് പന്തിന്റെ കാര്‍ ഡല്‍ഹി ഭാഗത്തുനിന്നും. കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുന്നതു സുശീല്‍ വ്യക്തമായി കണ്ടു
Published on

ന്യൂഡല്‍ഹി: ''ഞാന്‍ ഋഷഭ് പന്ത് ആണ്''; തീപിടിച്ച കാറിനടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്നയാള്‍ പറഞ്ഞത് ഇത്രയുമാണെന്ന് സുശീല്‍. താനാണ് ചില്ലു തകര്‍ത്ത് അയാളെ കാറിനു പുറത്തേക്കു വലിച്ചെടുത്തതെന്നും സുശീല്‍ പറഞ്ഞു. 

ഡല്‍ഹി ഡെറാഡൂണ്‍ ഹൈവേയില്‍ ഹരിദ്വാര്‍ ഭാഗത്തുനിന്നു വരികയായിരുന്നു സുശീല്‍. ഋഷഭ് പന്തിന്റെ കാര്‍ ഡല്‍ഹി ഭാഗത്തുനിന്നും. കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുന്നതു സുശീല്‍ വ്യക്തമായി കണ്ടു. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി ഓടിയെത്തുകയായിരുന്നു. 

ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പന്ത അപകടനില തരണം ചെയ്‌തെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. നെറ്റിയിലും പുറത്തും കാലിലുമാണ് പന്തിനു പരിക്കേറ്റിട്ടുള്ളത്. 

റൂര്‍ക്കിയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ മെഴ്‌സിഡസ്കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് പിന്നാലെ തീപിടിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com