ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലിഷ് യുവതാരം മേസൺ ഗ്രീൻവുഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാമുകി ഹാരിയറ്റ് റോബ്സൺ. ചോരയൊലിപ്പിച്ചു നിൽക്കുന്ന സ്വന്തം ചിത്രങ്ങളും വിഡിയോയും ശബ്ദസന്ദേശങ്ങളുമടക്കം പുറത്തുവിട്ടാണ് ഹാരിയറ്റ് ഗ്രീൻവുഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗ്രീൻവുഡ് ശാരീരികമായി മർദ്ദിച്ചെന്നും അസഭ്യ വർഷം നടത്തിയെന്നും അവർ ആരോപിച്ചു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനത്തിൽ സംഭവിച്ച പാടുകളുടെ ചിത്രങ്ങളും ഹാരിയറ്റ് പുറത്തുവിട്ടിട്ടുണ്ട്. ‘മേസൺ ഗ്രീൻവുഡ് എന്നോട് എന്താണ് ചെയ്യുന്നത് എന്ന് അറിയേണ്ടവർക്കായി’ എന്ന ക്യാപ്ഷനോടെയാണ് അവർ ചിത്രങ്ങളും വിഡിയോയുമെല്ലാം പങ്കുവച്ചത്. ആരോപണം പുറത്തുവന്നതിന് പിന്നാലെ മേസൺ ഗ്രീൻവുഡിനെ പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സസ്പെൻഡ് ചെയ്തു. താരത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു തരത്തിലുമുള്ള അതിക്രമങ്ങളും മർദ്ദനവും ക്ലബ് അംഗീകരിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വക്താവ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നതുവരെ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികം വൈകാതെ തന്നെ യുണൈറ്റഡ് ഗ്രീൻവുഡിനെ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
2019ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിൽ ഗ്രീൻവുഡ് അരങ്ങേറ്റം കുറിച്ചത്. 129 മത്സരങ്ങളിൽനിന്നായി 35 ഗോളുകൾ നേടിയിട്ടുണ്ട് താരം. 129 മത്സരങ്ങളിൽനിന്നായി 35 ഗോളുകൾ നേടിയിട്ടുണ്ട് ഗ്രീൻവുഡ് ഒരിക്കൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates