ബിർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ ശാസിച്ച് അംപയർ. ടെസ്റ്റിന്റെ 3–ാം ദിവസം ഇംഗ്ലണ്ട് ഇന്നിങ്സിനിടെയായിരുന്നു സംഭവം. അംപയർ റിച്ചാഡ് കെറ്റിൽബറോ താരത്തെ ശാസിക്കുകയും വായടച്ച് ബാറ്റിങ്ങിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്.
"അംപയറിങ്ങ് ഞങ്ങൾ ചെയ്യട്ടെ, നീ പോയി ബാറ്റുചെയ്യാൻ നോക്ക്. അല്ലെങ്കിൽ നീ വീണ്ടും കുഴപ്പത്തിലാകാൻ പോകുകയാണ്. ഈ ഓവറിലേക്കുള്ള ആദ്യ താക്കീതാണിത്. ബ്രോഡീ, ബ്രോഡീ പോയി ബാറ്റു ചെയ്യാൻ നോക്ക്, വായടയ്ക്ക്", അംപയർ റിച്ചാഡ് കെറ്റിൽബറോ ഏറെ കോപത്തോടെ പറഞ്ഞതിങ്ങനെ. ബ്രോഡ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സിനൊപ്പം ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു സംഭവം നടന്നത്. അധികം വൈകാതെ താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി.
ഇന്ത്യക്കെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ബ്രോഡ് 550 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലെത്തിയിരുന്നു. എന്നാൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ വഴങ്ങിയ 35 റൺസ് താരത്തെ ഒരു മോശം റെക്കോർഡിനും ഉടമയാക്കി. ടെസ്റ്റിൽ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 259–3 എന്ന സ്കോറിലാണു ബാറ്റിങ് അവസാനിപ്പിച്ചത്. 5 മത്സര പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് 119 റൺസ് കൂടി മതി.
ഈ വാർത്ത കൂടി വായിക്കാം
ക്രിക്കറ്റില്‍ ആദ്യം; പുരുഷ, വനിതാ താരങ്ങള്‍ക്ക് ഇനി പ്രതിഫലം ഒരുപോലെ; ശ്രദ്ധേയ ചുവടുമായി ന്യൂസിലന്‍ഡ്
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ