ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി കോടതി തള്ളി
ന്യൂയോര്‍ക്ക്: പോര്‍ച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അമേരിക്കന്‍ കോടതി തള്ളി. അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി. കാതറിന്റെ അഭിഭാഷക കോടതിയിൽ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്ന് പറഞ്ഞ കോടതി കേസുമായി മുന്നോട്ടുപോകാനുള്ള അവകാശം നഷ്ടമായെന്ന് വ്യക്തമാക്കുകയായിരുന്നു.
2009-ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ക്രിസ്റ്റ്യാനോ പീഡിപ്പിച്ചെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ പരാതി ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് ഇവർ പറഞ്ഞത്. ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ താരം നല്‍കിയതായും മയോര്‍ഗ ആരോപിച്ചിരുന്നു.
സംഭവം നടന്ന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇതേക്കുറിച്ച് മയോര്‍ഗ സംസാരിക്കുന്നത്. യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും താരം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ