ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ പരമ്പര സമനിലയിലാണ് കലാശിച്ചത്. കനത്ത മഴയെത്തുടർന്ന് വെറും മൂന്ന് ഓവറുകൾ മാത്രമാണ് മത്സരം നടത്താനായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിൽ നിൽക്കേ മഴ വില്ലനായതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നിലാപ്പോൾ മത്സരത്തേക്കാൾ ഋതുരാജുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. മഴയുടെ ഇടവേളയിൽ ഗെയ്‌ക്‌വാദ് ഡഗൗട്ടിൽ ഇരിക്കുമ്പോഴാണ് സംഭവം. താരത്തിനൊപ്പം സെൽഫി എടുക്കാൻ ഒരു ഗ്രൗണ്ട്സ്മാൻ ശ്രമിക്കുകയും ഇയാളോട് അകലം പാലിക്കാൻ ഋതുരാജ് ആവശ്യപ്പെടുന്നതുമാണ് വൈറലാകുന്ന വിഡിയോയിൽ ഉള്ളത്.
"ഏറ്റവും മോശം പെരുമാറ്റം" ഋതുരാജ് ഗെയ്ക്‌വാദ്. അവരോട് ഇതുപോലെ പെരുമാറുന്നത് വളരെ "അനാദരവാണ്" എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കോവിഡ് കാരണം പറഞ്ഞ് താരത്തെ പിന്തുണച്ച് ചിലർ എത്തുന്നുണ്ടെങ്കിലും ഋതുരാജിന്റെ പ്രവൃത്തി അംഗീകരിക്കാൻ കഴിയില്ലെന്ന അഭിപ്രായക്കാരാണ് ഏറെയും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ