ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്‌ത്തി സഞ്ജുവിന്റെ റോയൽസ്, തിളങ്ങി ജയ്സ്വാളും സാംപയും

റോയൽസ് ചെന്നൈയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമത്
ചെന്നൈക്കെതിരെ രാജസ്ഥാന് 32 റൺസ് ജയം / ചിത്രം പിടിഐ
ചെന്നൈക്കെതിരെ രാജസ്ഥാന് 32 റൺസ് ജയം / ചിത്രം പിടിഐ
Updated on
1 min read

ജയ്പൂർ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ വീഴ്‌ത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. 32 റൺസിന് റോയൽസ് ചെന്നൈയെ തോൽപ്പിച്ചു. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസെടുത്ത് മടങ്ങേണ്ടി വന്നു. 33 പന്തിൽ 52 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. വിജയത്തോടെ ചെന്നൈയെ മറികടന്ന് പോയിന്റ് പട്ടികയിൽ റോയൽസ് ഒന്നാമതെത്തി.

29 പന്തിൽ 47 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയെങ്കിലും ഡെവോൻ കോൺവേ (16 പന്തിൽ 8), അജിങ്ക്യ രഹാനെ(13 പന്തിൽ 15), അമ്പാട്ടി റായിഡു( 2 പന്തിൽ 0) എന്നിവർക്ക് ഫോമിലെത്താൻ കഴിയാതെ വന്നത് ചെന്നൈയുടെ സ്കോര്‌ നിലയെ ബാധിച്ചു.റോയൽസിന് വേണ്ടി മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദം സാംപ ബൗളിങ്ങിൽ തിളങ്ങി. ആർ അശ്വിൻ രണ്ട് വിക്കറ്റും, കുൽദീപ് യാദവ് ഒരു വിക്കറ്റും  നേടി. 

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തിരുന്നു. 43 പന്തിൽ എട്ടു ഫോറുകളുടെയും നാലു സിക്സറുകളുമായി റോയൽസിന്റെ ഓപ്പണർ യശസ്വി ജയ്‌സ്വാൾ അടിച്ചെടുത്ത 77 റൺസ് ടീമിന് നട്ടെല്ലായി. 

ജോസ് ബട്ട്‌ലർക്കൊപ്പം ഓപ്പണിങ് വിക്കറ്റിൽ 8.2 ഓവറിൽ 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ജയ്‌സ്വാളിനായി. ബട്ട്‌ലർ 21 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 27 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണ് തിളങ്ങാനായില്ല. 17 പന്തുകൾ നേരിട്ട സഞ്ജുവിന് 17 റൺസെടുക്കാനേ സാധിച്ചുള്ളൂ. വെറും ഒരു ബൗണ്ടറി മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സിൽ ഉണ്ടായിരുന്നത്. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മയറും (10 പന്തിൽ എട്ട്) നിറംമങ്ങിയതോടെ രാജസ്ഥാൻ ഇന്നിങ്‌സിന്റെ വേഗത കുറഞ്ഞു.

എന്നാൽ അഞ്ചാം വിക്കറ്റിൽ തകർത്തടിച്ച ധ്രുവ് ജുറെൽ - ദേവ്ദത്ത് പടിക്കൽ സഖ്യമാണ് രാജസ്ഥാനെ 200 കടത്തിയത്. ധ്രുവ് 15 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 34 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. 13 പന്തുകൾ നേരിട്ട പടിക്കൽ അഞ്ച് ബൗണ്ടറിയടക്കം 27 റൺസോടെ പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com