പരിചയ സമ്പന്നരെ തിരികെ വിളിച്ച് വിന്‍ഡീസ്; ഷായ് ഹോപും ഒഷെയ്ന്‍ തോമസും ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹോപ് വിന്‍ഡീസ് ടി20 ടീമില്‍ ഇടം പിടിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് താരം അവസാനമായി വിന്‍ഡീസിനായി ടി20 കളിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഏകദിന ടീം ക്യാപ്റ്റന്‍ ഷായ് ഹോപ്, പേസ് ബൗളര്‍ ഒഷെയ്ന്‍ തോമസ് എന്നിവരെ തിരികെ വിളിച്ചു. റോവ്മാന്‍ പവലാണ് ടീം ക്യാപ്റ്റന്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹോപ് വിന്‍ഡീസ് ടി20 ടീമില്‍ ഇടം പിടിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് താരം അവസാനമായി വിന്‍ഡീസിനായി ടി20 കളിച്ചത്. ഒഷെയ്ന്‍ തോമസ് 2021 ഡിസംബറിനു ശേഷമാണ് ടീമിലെത്തുന്നത്. 15 അംഗ സംഘത്തെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. 

കരുത്തുറ്റ നിരയെയാണ് വിന്‍ഡീസ് കളത്തിലിറക്കുന്നത്. ജാസന്‍ ഹോള്‍ഡര്‍, നിക്കോളാസ് പുരന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്ല്‍ മേയേഴ്‌സ് എന്നിവരെല്ലാം ടീമിലുണ്ട്. 

അമേരിക്കയിലും വിന്‍ഡീസിലുമായാണ് അഞ്ച് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഈ മാസം മൂന്ന് മുതലാണ് പരമ്പര തുടങ്ങുന്നത്. ആദ്യ പോരാട്ടം ട്രിന്‍ഡാഡിലാണ്. അവസാന രണ്ട് മത്സരങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്. ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടി സ്റ്റഡിയത്തിലാണ് മത്സരങ്ങള്‍. ഒഗസ്റ്റ് മൂന്ന്, ആറ്, എട്ട്, 12, 13 തീയതികളിലാണ് പോരാട്ടം.

വെസ്റ്റ് ഇന്‍ഡീസ് ടീം: റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മേയേഴ്‌സ്, ജോണ്‍സന്‍ ചാള്‍സ്, റോസ്റ്റന്‍ ചെയ്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജാസന്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, ഒബെദ് മക്കോയ്, നിക്കോളാസ് പുരന്‍, റൊമാരിയോ ഷെഫേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഒഷെയ്ന്‍ തോമസ്. 

ഇന്ത്യന്‍ ടീം: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യ കുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com