ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാകിസ്ഥാന്റെ നിലപാട് എന്ന് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അതേസമയം, ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും പാകിസ്ഥാൻ അറിയിച്ചു. ഇക്കാര്യം ഇന്ത്യയെയും ഐസിസിയെയും അറിയിക്കും.
"സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാകിസ്ഥാന്റെ എക്കാലത്തെയും നയം. അതുകൊണ്ട്, ഇന്ത്യയിൽ നടക്കുന്ന ഐസി സി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് ഞങ്ങളുടെ ക്രിക്കറ്റ് ടീമിനെ അയക്കും", പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
"ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര കായിക രംഗവുമായി ബന്ധപ്പെട്ട വളർച്ചയ്ക്ക് തടസ്സമാകരുതെന്നാണ് പാകിസ്ഥാൻ വിശ്വസിക്കുന്നത്. ഇന്ത്യ, ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് ടീമിനെ അയക്കാതിരുന്നതിൽ നിന്ന് വിഭിന്നമായി പാകിസ്ഥാന്റെ ഈ തീരുമാനം ക്രിയാത്മകവും ഉത്തരവാദിത്വമുള്ളതുമായ ഒരു സമീപനത്തെയാണ് കാണിക്കുന്നത്. എന്നിരുന്നാലും, ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ഇത് ഐസിസിയെയും ഇന്ത്യയിലെ അധികൃതരെയും അറിയിക്കും. ഇന്ത്യയിലേക്കുള്ള യാത്രയിൽ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന് മുഴുവൻ സുരക്ഷയും ഒരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates