ന്യൂയോര്‍ക്ക്: ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി മറ്റൊരു കിരീടത്തിന്റെ വക്കില്‍. യുഎസ് ഓപ്പണ്‍ കപ്പ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് ഇന്റര്‍ മയാമി മുന്നേറി. സെമിയില്‍ സിന്‍സിനാറ്റിയെ പരാജയപ്പെടുത്തിയാണ് മയാമി ഫൈനലുറപ്പിച്ചത്.
ഈ പോരാട്ടത്തിൽ കിരീടം നേടിയാൽ മെസിയുടെ ട്രോഫികളുടെ എണ്ണം 45ൽ എത്തും. ഫൈനലിൽ ഇന്റര്‍ മയാമി ഹൂസ്റ്റൻ ഡൈനാമോയെ നേരിടും.
നിശ്ചിത സമയത്തും അധിതക സമയത്തും പോരാട്ടം 3-3നു സമനിലയില്‍ അവസാനിച്ചപ്പോള്‍ പെനാല്‍റ്റിയിലാണ് വിജയിയെ നിര്‍ണയിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചത്.
നിശ്ചിത സമയത്ത് രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് മയാമിയുടെ തിരിച്ചു വരവ്. അധിക സമയത്ത് മയാമി മുന്നില്‍ എത്തിയെങ്കിലും സിന്‍സിനാറ്റി സമനില പിടിച്ചു ആയുസ് നീട്ടി.
കളിയുടെ 18, 53 മിനിറ്റുകളില്‍ സിന്‍സിനാറ്റി ഗോളുകള്‍ നേടി. 68, ഇഞ്ച്വറി ടൈമുകളില്‍ ലിയനാര്‍ഡോ കംപാന നേടിയ ഇരട്ട ഗോളുകളാണ് മയാമിക്ക് പുതു ജീവന്‍ നല്‍കിയത്. അധിക സമയം തുടങ്ങി മൂന്നാം മിനിറ്റില്‍ ജോസഫ് മാര്‍ടിനെസ് മയാമിയെ മുന്നിലെത്തിച്ചു. 114ാം മിനിറ്റില്‍ സിന്‍സിനാറ്റിയുടെ ഗോളും വന്നതോടെ പോരാട്ടം പെനാല്‍റ്റിയിലേക്ക് നീളുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ