സാവോ പോളോ: 111 വര്‍ഷത്തെ മഹത്തായ ചരിത്രം. വിഖ്യാത താരം പെലെ മുതല്‍ സൂപ്പര്‍ താരം നെയ്മര്‍ വരെയുള്ള എണ്ണം പറഞ്ഞ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത ടീം. ചരിത്രത്തിലാദ്യമായി സാന്റോസ് ബ്രസീല്‍ സീരി എ പോരാട്ടത്തില്‍ നിന്നു തരംതാഴ്ത്തപ്പെട്ടു.
പാല്‍മിറസാണ് ഇത്തവണ ചാമ്പ്യന്മാരായത്. അവരുടെ 12ാം കിരീടമാണിത്.
സീസണിലെ അവസാന പോരാട്ടത്തില്‍ ജയിച്ചിരുന്നെങ്കില്‍ സാന്റോസിനു റെലഗേഷന്‍ ഒഴിവാക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ ഫോര്‍ടലസയോടു 2-1നു പരാജയപ്പെട്ടതോടെ അവരുടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ലീഗില്‍ 17ാം സ്ഥാനത്താണ് അവര്‍ സീസണില്‍ ഫിനിഷ് ചെയ്തത്. ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്ഥാനക്കയറ്റം സാധ്യമായിരുന്നു.
1950-60 കളിലാണ് ക്ലബിന്റെ സുവര്‍ണ കാലം. നിരവധി കിരീടങ്ങളാണ് അവര്‍ സ്വന്തമാക്കിയിട്ടുള്ളത്. 12 സ്റ്റേറ്റ് കിരീടങ്ങള്‍, ആറ് ലീഗ് ടൈറ്റിലുകള്‍, രണ്ട് കോപ ലിബര്‍ട്ടഡോറസ് കിരീടങ്ങള്‍ അവര്‍ ഷോക്കേസിലെത്തിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ