

ഇന്‍ഡോര്‍: ആദ്യ രണ്ട് ടെസ്റ്റിലും ദയനീയ പരാജയമേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ ബാറ്റര്‍മാര്‍ പരുങ്ങിയടിച്ചതാണ് അവരുടെ തോല്‍വിയിലെ മുഖ്യ ഘടകം. അതിനിടെ ടീമിന്റെ തിരിച്ചുവരവിന് സഹായം വാഗ്ദാനം ചെയ്ത് എത്തുകയാണ് ഇപ്പോള്‍ ഓസീസ് മുന്‍ ഓപ്പണറും ഇതിഹാസവുമായ മാത്യു ഹെയ്ഡന്‍. നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററായി ഹെയ്ഡന്‍ ഇന്ത്യയിലുണ്ട്.
ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാരെ നേരിടുന്നത് എങ്ങനെയെന്ന് ഓസീസ് താരങ്ങളെ പഠിപ്പിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ഹെയ്ഡന്‍ പറയുന്നു. രണ്ട് ടെസ്റ്റിലുമായി വീണ 40 ഓസ്‌ട്രേലിയന്‍ വിക്കറ്റില്‍ 32 വിക്കറ്റുകളും സ്വന്തമാക്കിയത് അശ്വിന്‍- ജഡേജ സഖ്യമാണ്. ഈ കണക്കില്‍ നിന്നു തന്നെ ഓസീസ് ബാറ്റിങിന്റെ ദയനീയത വ്യക്തം.
'ഓസീസ് താരങ്ങള്‍ക്ക് നൂറ് ശതമാനം സഹായം ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പകലോ, രാത്രിയോ എപ്പോള്‍ വേണമെങ്കിലും സഹായിക്കാന്‍ ഒരുക്കമാണ്. ടീമിനായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ ദിവസത്തില്‍ ഏത് സമയത്തും ഞാന്‍ അതിന് സന്നദ്ധനാണ്.'
പ്രതിഫലേച്ഛ ഇല്ലാതെ ഇതെല്ലാം ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് ഹെയ്ഡന്‍ പറയുന്നു. നിലവിലെ താരങ്ങള്‍ക്ക് മുന്‍ താരങ്ങളുടെ സഹായം ലഭ്യമാക്കണമെന്ന നിലപാട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്വീകരിക്കണം. മുന്‍ താരങ്ങളുടെ വാക്കുകളെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അവഗണിക്കരുതെന്നും അവരുടെ വാക്കുകളെ മുഖവിലക്കെടുക്കണമെന്നും ഹെയ്ഡന്‍ പറയുന്നു.
ലോകത്തിലെ മറ്റു ടീമുകള്‍ ഓസ്‌ട്രേലിയന്‍ പരിശീലകരുടെ കഴിവുകളെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നത് ഹെയ്ഡന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങുമായുള്ള ബന്ധം താരത്തിന്റെ ബാറ്റിങില്‍ വരുത്തിയ മാറ്റം. ടി20 ലോക കിരീടം സ്വന്തമാക്കുമ്പോള്‍ ഇംഗ്ലണ്ട് മാത്യു മോട്ടിനെ ഉപയോഗപ്പെടുത്തിയത് തുടങ്ങിയ ഉദാഹരങ്ങള്‍ ഹെയ്ഡന്‍ എടുത്തു പറഞ്ഞു.
ഹെയ്ഡന്റെ സഹായം ഓസ്‌ട്രേലിയ തേടണമെന്ന് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പരിചയ സമ്പത്തിനെ ഉപയോഗപ്പെടുത്തണമെന്ന് ക്ലാര്‍ക്ക് വ്യക്തമാക്കി. നിലവിലെ സ്റ്റാഫുകള്‍ക്ക് പകരം ഹെയ്ഡന്റെ സേവനം ആവശ്യമുണ്ടെന്ന് താരങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് ലഭ്യമാക്കാന്‍ താന്‍ ഒരുക്കമാണെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രു മക്ക് ഡൊണാള്‍ഡ് പറഞ്ഞു.
2001ല്‍ സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് ടീമിന്റെ ഓപ്പണറായിരുന്നു ഹെയ്ഡന്‍. അന്ന് 110 ആയിരുന്നു ഇന്ത്യന്‍ മണ്ണിലെ താരത്തിന്റെ ആവറേജ്. പിന്നീട് 2004ല്‍ ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സംഘം പര്യടനത്തിന് എത്തിയപ്പോഴും ഹെയ്ഡന്‍ ടീമിലുണ്ടായിരുന്നു. 1969ന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ നിന്ന് ടെസ്റ്റ് പരമ്പരയും സ്വന്തമാക്കിയാണ് ആ ടീം മടങ്ങിയത്. എതിന് ശേഷം ഇന്നുവരെ ഓസീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടും ഇല്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates