സന്തോഷ് ട്രോഫിയില്‍ വിജയക്കുതിപ്പ് തുടരുന്നതിനിടയിൽ കേരള ടീമിനെ തേടി ദുഃഖവാർത്ത. ടീമംഗമായ റിസ്വാന്റെ പിതാവ് വി പി മുഹമ്മദ് അലിയുടെ വിയോഗവാർത്തയാണ് വിജയാഘോഷങ്ങൾക്കിടെ ടീമിനെ തേടിയെത്തിയത്. വിയോഗത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും താരങ്ങളും അനുശോചനം രേഖപ്പെടുത്തി.
കരുത്തരായ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുകയാണ് കേരളം. കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി, വിശാഖ് മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റു ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം ഫൈനല്‍ റൗണ്ടില്‍ കടന്നത്. 15 പോയിന്റാണ് കേരളത്തിന്. 12 പോയിന്റുമായി മിസോറാം ആണ് രണ്ടാമത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ബൈക്ക് ഓട്ടോയില്‍ ഇടിച്ചു; യുവാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ