മാഡ്രിഡ്: വെറ്ററൻ ബ്രസീൽ താരവും മുൻ ബാഴ്സലോണ ഡിഫൻഡറുമായ ഡാനി ആൽവസ് സ്പെയിനിൽ അറസ്റ്റിൽ. നിശാ ക്ലബിൽ വച്ച് താരം തനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചെന്ന യുവതിയുടെ പരാതിയിലാണ് ബാഴ്സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതി പരാതി നൽകിയത്.
ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനാണ് ആൽവസ് ബാഴ്സലോണയിൽ എത്തിയത്. ഡിസംബര്‍ 30ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാ ക്ലബില്‍ വെച്ച് ആല്‍വസ് മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ ആരോപണം. തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
എന്നാൽ സംഭവ ദിവസം ക്ലബില്‍ പോയതായി വ്യക്തമാക്കിയ ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറയുന്നു. ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി ക്ലബുകളില്‍ കളിച്ച 39 കാരനായ താരം, നിലവില്‍ മെക്‌സിക്കന്‍ ക്ലബ് പ്യുമാസിന്റെ താരമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ