വീട്ടിൽ 'കുളം കുത്തി' നെയ്മർ കുടുങ്ങി! കോടികൾ പിഴ

റിയോയിലെ പ്രാന്തപ്രദേശത്താണ് നെയ്മറുടെ ബം​ഗ്ലാവ്. 2016ലാണ് അദ്ദേഹം ഇതു വാങ്ങുന്നത്. 1,07,000 ചതുരശ്ര അടിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

റിയോ ഡി ജനീറോ: പരിസ്ഥിതി സംരക്ഷണം ചട്ടം ലം​ഘിച്ച് സ്വന്തം ബം​ഗ്ലാവിൽ കൃത്രിമ തടാകം നിർമിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ കുടുങ്ങി. പാരിസ്ഥിതിക ലൈസൻസില്ലാതെ തടാകം നിർമിച്ചതിന് താരത്തിനു 3.3 ദശലക്ഷം ഡോളർ (ഏതാണ്ട് 27 കോടിയോളം രൂപ) പിഴ ശിക്ഷ. 

റിയോയിലെ പ്രാന്തപ്രദേശത്താണ് നെയ്മറുടെ ബം​ഗ്ലാവ്. 2016ലാണ് അദ്ദേഹം ഇതു വാങ്ങുന്നത്. 1,07,000 ചതുരശ്ര അടിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഹെലിപാഡ്, സ്പാ, ജിം എന്നിവയടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

മം​ഗരാതിബ ‍ടൗൺ കൗൺസിലാണ് താരത്തിനു പിഴ ചുമത്തിയത്. റിയോയിൽ നിന്നു 130 കിലോമീറ്റർ അകെലയാണ് മം​ഗരാതിബ. വിനോദ സഞ്ചാര മേഖലയാണിത്. അതിനാൽ പരിസ്ഥിതി ചട്ടങ്ങൾ ഇവിടെ കർശനമാണ്. ഇതാണ് താരത്തെ വെട്ടിലാക്കിയത്. 

പരിസ്ഥിതി നിയമങ്ങളുടെ ന​ഗ്നമായ ലംഘനങ്ങളാണ് താരത്തിന്റെ ബ്ലം​ഗാവിലെന്നു കൗൺസിൽ പറയുന്നു. ചട്ടം ലംഘിച്ചുള്ള നിർമാണ പ്രവർത്തനം, നദീജലം തടഞ്ഞു വഴിതിരിച്ചുവിടൽ, അനുമതിയില്ലാതെ മണ്ണ് നീക്കൽ, സ‌സ്യങ്ങളെ നശിപ്പിക്കൽ തുടങ്ങി നിരവധി നിയമ ലംഘനടങ്ങളാണ് കണ്ടെത്തിയതെന്നും കൗൺസിൽ പറയുന്നു. നിർമാണ പ്രവർ‌ത്തനങ്ങളെല്ലാം നിർത്തിവയ്ക്കാനും കൗൺസിൽ ഉത്തരവിട്ടു. 

ഈ ഉത്തരവിനെ ചോദ്യം ചെയ്ത് നെയ്മറിനു അപ്പീൽ നൽകാം. 20 ദിവസത്തെ സാവകാശമാണ് താരത്തിനു ലഭിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com