വെറും 113 റണ്‍സിന് ഓള്‍ ഔട്ട്! ദയനീയം ഇന്ത്യന്‍ വനിതകള്‍; ബംഗ്ലാദേശിനോട് തോറ്റു

20 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അഞ്ച് റണ്‍സുമായി മടങ്ങി. ദേവിക വൈദ്യ പത്ത് റണ്‍സുമായി പുറത്താകാതെ നിന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ദയനീയ തോല്‍വി. ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമമനുസരിച്ചാണ് ബംഗ്ലാദേശ് വനിതകളുടെ വിജയം. 44 ഓവറായി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ 152 റണ്‍സിനു പുറത്തായി. അനായാസ വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകളുടെ പോരാട്ടം 35.5 ഓവറില്‍ വെറും 113 റണ്‍സില്‍ അവസാനിച്ചു. 

20 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അഞ്ച് റണ്‍സുമായി മടങ്ങി. ദേവിക വൈദ്യ പത്ത് റണ്‍സുമായി പുറത്താകാതെ നിന്നു.

പ്രിയ പുനിയ (10), സ്മൃതി മന്ധാന (11), യസ്തിക ഭാട്ടിയ (15), ജെമിമ റോഡ്രിഗസ് (10), അമന്‍ജോദ് കൗര്‍ (15), സ്‌നേഹ് റാണ (പൂജ്യം), പൂജ വസ്ത്രാകര്‍ (ഏഴ്), അനുഷ ബാറെഡ്ഡി (രണ്ട്) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. 

നാല് വിക്കറ്റുകള്‍ വീഴ്ത്തി മറുഫ അക്തര്‍ ബംഗ്ലാദേശിനായി തിളങ്ങി. റബെയ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടി. നഹിദ അക്തര്‍, സുല്‍ത്താന ഖാതും എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ടോസ് ഇന്ത്യന്‍ വനിതകള്‍ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഫര്‍ഗാന ഹോഖ് 27 റണ്‍സെടുത്തു. സുല്‍ത്താന്‍ ഖാതും 16 റണ്‍സുമായി മടങ്ങി. 

ഇന്ത്യക്കായി അമന്‍ജോദ് കൗര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ദേവിക വൈദ്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദീപ്തി ശര്‍മ ഒരു വിക്കറ്റെടുത്തു. ബംഗ്ലാദേശിന്റെ രണ്ട് താരങ്ങള്‍ റണ്ണൗട്ടായി. ബംഗ്ലാദേശിന്റെ 16കാരിയായ അരങ്ങേറ്റ താരം ഷോര്‍ന അക്തര്‍ ബാറ്റിങിനു ഇറങ്ങിയില്ല. അസുഖത്തെ തുടര്‍ന്നാണ് താരത്തിനു അരങ്ങേറ്റം മത്സരം കളിക്കാന്‍ സാധിക്കാതെ പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com