'ഞങ്ങളുടെ യാത്ര ആരംഭിക്കുന്നു'- ക്രിക്കറ്റ് താരങ്ങളായ ഋതുരാജും ഉത്കർഷയും വിവാഹിതരായി

പുനെ സ്വദേശിയായ ഉത്കർഷ ഓൾറൗണ്ടറാണ്. 2012-13, 17-18 സീസണുകളിൽ മഹാരാഷ്ട്രയുടെ അണ്ടർ 19 ടീം അം​ഗമായിരുന്നു. പിന്നീട് സീനിയർ തലത്തിൽ കളിച്ചു
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പുനെ: ചെന്നൈ സൂപ്പർ കിങ്സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി നിന്ന യുവ താരം ഋതുരാജ് ​ഗെയ്‌ക്‌വാദ് വിവാഹിതനായി. ക്രിക്കറ്റ് താരം തന്നെയായ ഉത്കർഷ പവാറാണ് ഋതുരാജിന്റെ വധു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീം അം​ഗമാണ് 24കാരിയായ ഉത്കർഷ. ഇരുവരും ദീർഘ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ ഋതുരാജ് ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടു.

പുനെ സ്വദേശിയായ ഉത്കർഷ ഓൾറൗണ്ടറാണ്. 2012-13, 17-18 സീസണുകളിൽ മഹാരാഷ്ട്രയുടെ അണ്ടർ 19 ടീം അം​ഗമായിരുന്നു. പിന്നീട് സീനിയർ തലത്തിൽ കളിച്ചു. നിലവിൽ പുനെയിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ് സയൻസസിൽ (ഐഎൻഎഫ്എസ്) പഠിക്കുകയാണ് അവർ. 

ചെന്നൈ സൂപ്പർ കിങ്സിൽ ഋതുരാജിന്റെ സഹ താരങ്ങളായി കളിച്ച ശിവം ഡുബെ, പ്രശാന്ത് സോളങ്കി എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. ശിഖര്‍ ധവാന്‍, റാഷിദ് ഖാന്‍, ശ്രേയസ് അയ്യര്‍, മഹീഷ തീക്ഷണ, ഉമ്രാന്‍ മാലിക്, വെങ്കടേഷ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍ എന്നിവരടക്കമുള്ള താരങ്ങള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

മഹാരാഷ്ട്ര ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് പുനെ സ്വദേശിയായ ഋതുരാജ്. 27കാരനായ താരവും ഉത്കർഷയുമൊന്നിച്ചുള്ള ജമ്മിലെ വർക്കൗട്ട് ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. 

ഐപിഎൽ കിരീട വിജയത്തിന് പിന്നാലെ ഉത്കർഷയും ഋതുരാജും എംഎസ് ധോനിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലായിരുന്നു. എന്റെ ജീവിതത്തിലെ വിവിഐപികൾ എന്ന ക്യാപ്ഷനോടെ ചിത്രം ഋതുരാജ് പങ്കിട്ടിരുന്നു. മത്സര ശേഷം ധോനി ഉത്കർഷയെ ആലിം​ഗനം ചെയ്യുന്നതും ഉത്കർഷ ധോനിയുടെ കാൽ തൊട്ടു വന്ദിക്കുന്നതുമായ വീഡിയോയും പുറത്തു വന്നിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com