രോഹിതിന്റെ മാന്ത്രിക സംഘം! റെക്കോർഡ് ബുക്കിൽ ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചേര്‍ത്തത് 357 റണ്‍സ്. വിജയം തേടിയിങ്ങിയ ലങ്ക വെറും 55 റണ്‍സില്‍ ഓള്‍ ഔട്ട്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: വാംഖഡെയില്‍ പേസ് കൊടുങ്കാറ്റില്‍ ശ്രീലങ്ക ആടിയുലഞ്ഞു. ഒടുവില്‍ തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായ ഏഴാം ജയത്തോടെ ഇന്ത്യ അപരാജിതരായി ലോകകപ്പിന്റെ സെമിയിയില്‍. ഈ ലോകകപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതും ചരിത്രമെഴുതിയ വിജയം കുറിച്ച്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചേര്‍ത്തത് 357 റണ്‍സ്. വിജയം തേടിയിങ്ങിയ ലങ്ക വെറും 55 റണ്‍സില്‍ ഓള്‍ ഔട്ട്. 

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയം (റണ്‍സ് മാര്‍ജിന്‍) ആയി ഈ പോരാട്ടം മാറി. ബാറ്റിങിലും പേസ് ബൗളിങിലും ഒരുപോലെ മികവ് ആവര്‍ത്തിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ വിജയമായും ഈ പോരാട്ടത്തിലെ ഇന്ത്യയുടെ പ്രകടനം മാറി. 309 റണ്‍സിനു ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തതാണ് ഒന്നാം സ്ഥാനത്ത്. 

2007ല്‍ ബര്‍മുഡക്കെതിരെ ഇന്ത്യ നേടിയ 257 റണ്‍സായിരുന്നു ഇതുവരെ ഇന്ത്യയുടെ ലോകകപ്പിലെ ഏറ്റവും ഉര്‍ന്ന ജയം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ വിജയമായും ഇതു മാറി. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും, ഏകദിനത്തില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയവും ശ്രീലങ്കക്കെതിരെ തന്നെയാണ്. ഈ വര്‍ഷം തിരുവനന്തപുരത്താണ് ആ റെക്കോര്‍ഡ് ഇന്ത്യ സ്ഥാപിച്ചത്. അന്ന് 317 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com