ഷമിക്ക് യോഗി സര്‍ക്കാരിന്റെ ആദരം; ജന്മ ഗ്രാമത്തില്‍ സ്‌റ്റേഡിയം വരുന്നു

നിര്‍മാണത്തിനായി ഗ്രാമത്തില്‍ 2.47 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പദ്ധതി സമര്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി
പിടിഐ ചിത്രം
പിടിഐ ചിത്രം
Updated on
1 min read

ലഖ്​നൗ: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ജന്മ ദേശമായ അംരോഹയില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു. ഷമിയുടെ ജന്മ ഗ്രാമമായ സഹസ്പുര്‍ അലിനഗറിലാണ് ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശത്തിലെ നിര്‍ണായക കണ്ണിയാണ് ഷമി. താരത്തോടുള്ള ആദരമായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്‌റ്റേഡിയം പണിയാന്‍ ഒരുങ്ങുന്നത്. 

നിര്‍മാണത്തിനായി ഗ്രാമത്തില്‍ 2.47 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പദ്ധതി സമര്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

നിര്‍മാണാനുമതി ഉടന്‍ ലഭ്യമാകുമെന്നു കലക്ടര്‍ പ്രതീക്ഷ പങ്കിട്ടു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സ്റ്റേഡിയം പണിയാനാണ് യോഗി സര്‍ക്കാരിന്റെ  തീരുമാനം. 20 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിന്റെ ഭാഗമായാണ് അംരോഹയില്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. 

ഓപ്പണ്‍ ജിം, റെയ്‌സ് ട്രാക്ക് അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തിലുണ്ടാകും. നിര്‍മാണത്തിനുള്ള ഫണ്ട് അടക്കമുള്ളവ അനുവദിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ പ്രവേശത്തിലെ ഹിറോകളില്‍ ഒരാള്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. ആദ്യ നാല് കളികളില്‍ പുറത്തിരുന്നിട്ടും പിന്നീടുള്ള ആറ് കളികളില്‍ വമ്പന്‍ പ്രകടനങ്ങളാണ് താരം പുറത്തെടുത്തത്. ലോകകപ്പില്‍ വിക്കറ്റ് വേട്ടയിലും ഷമിയാണ് മുന്നില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com