

സിഡ്‌നി: വെറും 29 പന്തില്‍ സെഞ്ച്വറി തികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി സൗത്ത് ഓസ്‌ട്രേലിയ താരം ജാക് ഫ്രേസര്‍ മക്ഗുര്‍ക്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഇനി താരത്തിന്റെ പേരില്‍.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 31 പന്തിലെ സെഞ്ച്വറിയാണ് താരം തിരുത്തിയത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡിവില്ല്യേഴ്‌സിന്റെ റെക്കോര്‍ഡ് മാറ്റമില്ലാതെ നില്‍ക്കും. ടി20 ക്രിക്കറ്റിൽ 30 പന്തിൽ സെഞ്ച്വറിയടിച്ച ക്രിസ് ഗെയ്ലിന്റെ റെക്കോർഡും വൈറ്റ് ബോൾ ക്രിക്കറ്റ് അടിസ്ഥാനമാക്കി പറഞ്ഞാൽ താരം തകർത്തു.
ടാസ്മാനിയയും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മാര്‍ഷ് ഏകദിന കപ്പ് പോരാട്ടത്തിലാണ് താരത്തിന്റെ അതിവേഗ സെഞ്ച്വറി. ആദ്യം ബാറ്റ് ചെയ്ത ടാസ്മാനിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ സൗത്ത് ഓസ്‌ട്രേലിയക്കു വേണ്ടിയാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്.
വിജയത്തിലേക്ക് ബാറ്റേന്തിയ സൗത്ത് ഓസ്‌ട്രേലിയയുടെ ആദ്യ 50 റണ്‍സ് വെറും 3.2 ഓവറില്‍ വന്നു. ഏഴാം ഓവറില്‍ അവര്‍ 100 റണ്‍സും കടന്നു. 18 പന്തില്‍ ജാക് അര്‍ധ സെഞ്ച്വറിയടിച്ചു. 29 പന്തില്‍ 12 സിക്‌സും ആറ് ഫോറും സഹിതം താരം സെഞ്ച്വറിയും കണ്ടെത്തി. ഒടുവില്‍ 38 പന്തുകള്‍ നേരിട്ട് 13 സിക്‌സും പത്ത് ഫോറും സഹിതം ജാക് 125 റണ്‍സില്‍ പുറത്തായി.
എന്നാല്‍ താരം പുറത്തായ ശേഷം പിന്നീടു വന്നവര്‍ക്ക് ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചില്ല. അതോടെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൗത്ത് ഓസ്‌ട്രേലിയ 37 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ഏഴോവറില്‍ 100 കടന്ന ടീം 46.4 ഓവറില്‍ 398 റണ്‍സില്‍ പുറത്ത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates