

കൊളംബോ: റണ്‍സടിക്കുന്നതും വിക്കറ്റെടുക്കുന്നതും പോലെ തന്നെ പ്രധാനമാണ് ടീമിന്റെ ജയത്തിനായി സ്വന്തം താത്പര്യങ്ങള്‍ മാറ്റി വയ്ക്കുക എന്നത്. അതൊരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ്. അത്തരമൊരു സ്വയം ബലിയാടാവലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്ക ത്രില്ലിങ് വിജയമാണ് സ്വന്തമാക്കിയത്. ചരിത് അസലങ്ക പുറത്താകാതെ അവസാന ഘട്ടത്തില്‍ പൊരുതിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. താരം 47 പന്തില്‍ 49 റണ്‍സെടുത്തു.
അസലങ്കയുടെ വിക്കറ്റ് പോകാതിരിക്കാന്‍ തന്റെ വിക്കറ്റ് ബലിയാടാക്കി റണ്ണൗട്ടായി മടങ്ങിയ പ്രമോദ് മധുഷന്റെ പ്രവൃത്തിയാണ് ക്രിക്കറ്റ് ലോകത്തിന്റെ കൈയടിക്ക് കാരാണമായത്. മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്, ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ അടക്കമുള്ളവര്‍ താരത്തിന്റെ മനോഭാവത്തെ അഭിനന്ദിച്ചു.
നിര്‍ണായകമായ അവസാന ഓവറിലായിരുന്നു ഈ സംഭവങ്ങള്‍. അവസാന ഓവറിന്റെ നാലാം പന്ത് ഡിഫന്‍ഡ് ചെയ്യാന്‍ ക്രീസില്‍ മധുഷനായിരുന്നു. സമാന്‍ ഖാന്‍ എറിഞ്ഞ പന്തില്‍ ഒന്നും ചെയ്യാന്‍ മധുഷനു സാധിച്ചില്ല. നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന അസലങ്ക ആകട്ടെ ഓടി പിച്ചിന്റെ പാതി പിന്നിട്ടിരുന്നു.
മധുഷങ്ക ക്രീസില്‍ തന്നെ നിന്നു. അസലങ്ക ബാറ്റിങ് ക്രീസിലേക്ക് കയറി സുരക്ഷിതനായി എന്നു ഉറപ്പാക്കിയ ശേഷം മധുഷന്‍ നോണ്‍ സ്‌ട്രൈക്കിലേക്ക് ഓടി. അതിനിടെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ സമാന്‍ ഖാന് പന്ത് എറിഞ്ഞു കൊടുത്തു. മധുഷന്‍ റണ്ണൗട്ടായി മടങ്ങുകയും ചെയ്തു.
ഈ ബലിയാടകലില്‍ ശ്രദ്ധേയമായ കാര്യം മറ്റൊന്നു കൂടിയാണ്. നോണ്‍ സ്‌ട്രൈക്കിലായിരുന്ന അസലങ്ക പിന്നീട് അടുത്ത രണ്ട് പന്തുകള്‍ നേരിടാനായി ക്രീസില്‍ തിരിച്ചെത്തി എന്നതാണ്. ഇതു സാധ്യമാക്കുകയായിരുന്നു മധുഷന്റെ ലക്ഷ്യം. മിന്നും ഫോമില്‍ കളിച്ച അസലങ്ക ഒടുവില്‍ ടീമിനു ജയവും സമ്മാനിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
