മുന്നില്‍ മൂന്ന് ദിവസം; ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 359 റണ്‍സ്; അട്ടിമറി പ്രതീക്ഷയില്‍ ആരാധകര്‍

ക്യാപ്റ്റന്‍ ടോം ലാഥം ആണ് രണ്ടാം ഇന്നിങ്‌സിലെ ടോപ്പ് സ്‌കോറര്‍.
ന്യൂസിലന്‍ഡിന്റെ ഓള്‍ഔട്ടാക്കിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം
ന്യൂസിലന്‍ഡിന്റെ ഓള്‍ഔട്ടാക്കിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം എക്‌സ്‌
Updated on
1 min read

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 359 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 255 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ടോം ലാഥം ആണ് രണ്ടാം ഇന്നിങ്‌സിലെ ടോപ്പ് സ്‌കോറര്‍.

മൂന്നാം ദിവസം കളി തുടങ്ങിയപ്പോള്‍ തന്നെ ടോം ബ്ലണ്ടലിന്റെ വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജയാണ് വിക്കറ്റ് വീഴ്ത്തലിന് തുടക്കം കുറിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റുകളാണ് വീണത്. അതില്‍ മൂന്ന് വിക്കറ്റുകളും ജഡേജയ്ക്കായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിനു പുറത്തായ കിവികള്‍ ഇന്ത്യയെ 156 റണ്‍സില്‍ പുറത്താക്കി 103 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

ടോം ബ്ലണ്ടല്‍ (41) മിച്ചല്‍ സാന്റ്‌നര്‍ (4) അജാസ് പട്ടേല്‍ (1) റണ്‍സ് ഒന്നും എടുക്കാതെ സൗത്തിയും പുറത്തായി. വില്യം ഒറൂക്ക് റണ്‍ ഔട്ട് ആയി. ഗ്ലെന്‍ ഫിലിപ്‌സ് പുറത്താകാതെ 48 റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടന്‍ സുന്ദര്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍. നാല് വിക്കറ്റുകളാണ് സുന്ദര്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 45.3 ഓവറില്‍ 156 റണ്‍സെടുത്തു പുറത്തായി. ന്യൂസീലന്‍ഡിനായി സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ ഫിലിപ്‌സ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. 46 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ (30), ശുഭ്മന്‍ ഗില്‍ (30), വിരാട് കോഹ് വി (ഒന്ന്), ഋഷഭ് പന്ത് (18), സര്‍ഫറാസ് ഖാന്‍ (11), ആര്‍ അശ്വിന്‍ (നാല്), ആകാശ് ദീപ് (ആറ്), ജസ്പ്രീത് ബുമ്ര (പൂജ്യം) റണ്‍സ് നേടി. ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിനെതിരെ സ്പിന്‍ കെണിയൊരുക്കി വീഴ്ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ തകര്‍ന്നടിയുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ദിവസം തന്നെ പൂജ്യത്തിനു പുറത്തായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com