ചിത്രം: എക്‌സ്
ചിത്രം: എക്‌സ്

കടിഞ്ഞാണ്‍ യുപിയുടെ കൈയില്‍; രഞ്ജിയില്‍ കേരളത്തിനെതിരെ ലീഡ്

ഓപ്പണറും ക്യാപ്റ്റനുമായ ആര്യന്‍ ജുയല്‍ (115) സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് മുന്നില്‍ നിന്നു നയിക്കുന്നു

ആലപ്പുഴ: രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശിനു മുന്‍തൂക്കം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ക്ക് ആകെ 278 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 302നു പുറത്തായി യുപി കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 243 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 59 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ യുപി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന മികച്ച നിലയില്‍. 

ഓപ്പണറും ക്യാപ്റ്റനുമായ ആര്യന്‍ ജുയല്‍ (115) സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് മുന്നില്‍ നിന്നു നയിക്കുന്നു. സഹ ഓപ്പണര്‍ സമര്‍ഥ് സിങാണ് പുറത്തായത്. താരം 43 റണ്‍സെടുത്തു. ജലജ് സക്‌സേനയ്ക്കാണ് വിക്കറ്റ്. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റനൊപ്പം 49 റണ്‍സുമായി പ്രിയം ഗാര്‍ഗും ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഉത്തര്‍പ്രദേശിനെ 302 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. എന്നാല്‍ ലീഡ് വഴങ്ങേണ്ടി വന്നു.

വിഷ്ണു വിനോദ് (74) കേരളത്തിന്റെ ടോപ് സ്‌കോററായി. സച്ചിന്‍ ബേബി (38), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (35), ശ്രേയസ് ഗോപാല്‍ (36) എന്നിവരും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. 

യുപിക്കായി ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അങ്കിദ് രജപുത് അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ ഇന്ത്യന്‍ താരം റിങ്കു സിങിന്റെ (92) മികവാണ് യുപിയെ തുണച്ചത്. ധ്രുവ് ജുറേല്‍ (63), പ്രിയം ഗാര്‍ഗ് (44) എന്നിവരും തിളങ്ങി. 

കേരളത്തിനായി എംഡി നിധീഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്സേന, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com