'ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് കാക്കുക രാഹുല്‍ അല്ല'- വ്യക്തമാക്കി ദ്രാവിഡ്

പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മുംബൈ: ഏകദിന ലോകകപ്പിലടക്കം സമീപ കാലത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലായിരുന്നു. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ ടീമിനകത്തും പുറത്തും അവസരം കാത്തിരിക്കുമ്പോഴാണ് രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയത്. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരം വിക്കറ്റ് കീപ്പറായി അരങ്ങേറിയത്. 

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകില്ലെന്നു വ്യക്തമാക്കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഈ മാസം 25 മുതലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ ടെസ്റ്റ് ടീമില്‍ കെഎസ് ഭരത്, ധ്രുവ് ജുറേല്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായുള്ളത്. 

'ഈ പരമ്പരയില്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി കളിക്കില്ല. സെലക്ഷനില്‍ തന്നെ അതു വ്യക്തമാണ്. രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ടീമിലേക്ക് തിരഞ്ഞെടുത്തതു തന്നെ ഇക്കാര്യം മുന്നില്‍ കണ്ടാണ്. ദക്ഷിണാഫ്രിക്കയില്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. പരമ്പര സമനിലയില്‍ എത്തിക്കുന്നതില്‍ രാഹുലിന്റെ പങ്ക് വലുതാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ. അതിനാല്‍ അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കില്ല. ടീമിലെ രണ്ട് സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ വിക്കറ്റ് കാക്കും'- ദ്രാവിഡ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com