മുംബൈയുടെ മാവ്‌റിക്ക് റോ! മിന്നും അര്‍ധ സെഞ്ച്വറിക്ക് രോഹിതിന് പുത്തന്‍ സണ്‍ ഗ്ലാസ് (വിഡിയോ)

ഡ്രസിങ് റൂമില്‍ വച്ച് പരിശീലകരും സഹ താരങ്ങളും ചേര്‍ന്നു അഭിനന്ദിച്ചു
Mumbai Indians Coach Mahela Jayawardene Heaps Praise On Rohit Sharma
രോഹിത് ശര്‍മഎക്സ്
Updated on
1 min read

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തില്‍ ഹോമില്‍ മുംബൈ ജയം പിടിച്ചപ്പോള്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയത് മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. ഇടവേളയ്ക്കു ശേഷം രോഹിതിന്റെ അര്‍ധ സെഞ്ച്വറി ആരാധകര്‍ കണ്ടു. 45 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം രോഹിത് പുറത്താകാതെ 76 റണ്‍സെടുത്തു.

മത്സര ശേഷം മുംബൈ ടീം രോഹിതിനു പുതിയൊരു പേര് കൂടി നല്‍കി. നിലവില്‍ ഹിറ്റ്മാന്‍ എന്നൊരു ഇരട്ട പേര് രോഹിതിനുണ്ട്. ടീമിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതിനു പിന്നാലെയാണ് പുതിയ പേര് ടീം വെളിപ്പെടുത്തിയത്.

മത്സരത്തില്‍ മികച്ച ബാറ്റിങുമായി കളം വാണ മുന്‍ നായകനെ ഡ്രസിങ് റൂമില്‍ വച്ച് ടീം അംഗങ്ങള്‍ അഭിനന്ദിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് തലവന്‍ മഹേല ജയവര്‍ധനെയാണ് രോഹിതിന്റെ പുതിയ പേര് പ്രഖ്യാപിച്ചത്. മികച്ച പ്രകടനത്തിനു പുതു പുത്തന്‍ സണ്‍ ഗ്ലാസ് സമ്മാനിച്ചാണ് ജയവര്‍ധനെ രോഹിതിനെ മാവ്‌റിക്ക് എന്ന പേര് വിളിച്ച് അഭിനന്ദിച്ചത്.

സമീപകാലത്തായി റണ്‍സ് കണ്ടെത്താന്‍ രോഹിത് വലിയ രീതിയിലാണ് കഷ്ടപ്പെടുന്നത്. ഇത്തവണ മുഴുവന്‍ സമയവും താരത്തിനു ഗ്രൗണ്ടില്‍ ഇറങ്ങേണ്ടി വരാറില്ല. ഇംപാക്ട് പ്ലെയറായി താരം ബാറ്റിങിനു മാത്രമാണ് ഇറങ്ങുന്നത്. പതിവു പോലെ സിക്‌സും ഫോറുമൊക്കെ അടിയ്ക്കുന്നുണ്ടെങ്കില്‍ വലിയ സ്‌കോറുകള്‍ പിറക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം എടുത്തു പറഞ്ഞാണ് ജയവര്‍ധനെ രോഹിതിനെ അഭിനന്ദിച്ചതും പുതിയ പേര് പ്രഖ്യാപിച്ചതും സമ്മാനം നല്‍കിയതും. കരിയറില്‍ രോഹിത് കടന്നു പോകുന്ന അവസ്ഥ തനിക്കു മനസിലാകുമെന്നും താനും അത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ജയവര്‍ധനെ സൂചിപ്പിച്ചു,

'മത്സരത്തിനു മുന്‍പ് പോളി (പൊള്ളാര്‍ഡ്) സവിശേഷതയുള്ള ഒന്ന് ഗ്രൗണ്ടില്‍ കാണിക്കണമെന്നു പറഞ്ഞിരുന്നു. ടീം അതു സാധ്യമാക്കി. റോ (രോഹിത്) ഇന്ന് അസാമാന്യ മികവിലായിരുന്നു. മാവ്‌റിക്ക് നന്നായി കളിച്ചു'- ജയവര്‍ധനെ അഭിനന്ദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com