
ഹൈദരാബാദ്: ഐപിഎൽ മത്സരത്തിനു മുന്നോടിയായി കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിനു ഇരയായവർക്ക് ആദരമർപ്പിച്ച് മൗനമാചരിച്ചിരുന്നു. എന്നാൽ മറ്റുള്ളവർ ആദർമർപ്പിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യ അതൊന്നും ശ്രദ്ധിക്കാതെ അടുത്തു നിന്ന സഹ താരത്തോട് ചരിച്ചു സംസാരിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തു വന്നതോടെ മുംബൈ ക്യാപ്റ്റനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരമർപ്പിക്കുമ്പോൾ അതു ഗൗനിക്കാതെ സംസാരം തുടർന്ന ഹർദികിന്റെ പ്രവൃത്തി അപമാനകരമാണെന്നു ഒരു വിഭാഗം ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മത്സരത്തിൽ താരങ്ങൾ കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളത്തിലെത്തിയത്.
പോരാട്ടത്തിനു മുന്നോടിയായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് മത്സരം തുടങ്ങിയത്. ടോസിനു പിന്നാലെ ആക്രമണത്തെ ഇരു ക്യാപ്റ്റൻമാർ അപലപിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടമായർക്ക് ആദമർപ്പിക്കുകയും ചെയ്തു. മത്സരത്തിനു മുന്നോടിയായുള്ള വെടിക്കെട്ട്, ചിയർ ഗേൾസിന്റെ നൃത്തം, സംഗീതം, ഡിജെ എന്നിവയെല്ലാം ഒഴിവാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.