
ഭുവനേശ്വര്‍: ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍കപ്പിലും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോഹന്‍ ബഗാനോട് ബ്ലാസ്‌റ്റേഴസ് തോല്‍വി വഴങ്ങി. സഹല്‍ അബ്ദുള്‍ സമദും സുഹൈല്‍ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി ബ്ലാസ്‌റ്റേഴ്‌സിനായി ഇഞ്ചുറി ടൈമില്‍ ശ്രീകുട്ടനാണ് ഒരു ഗോള്‍ മടക്കിയത്.
മത്സരത്തിന്റെ 23ാം മിനിറ്റില്‍ ബഗാന്‍ ലീഡ് നേടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിച്ച് സഹല്‍ പന്ത് വലയിലാക്കി. വലതുവിങ്ങില്‍ നിന്ന് പന്തുമായി കുതിച്ച മലയാളി താരം സലാഹുദ്ദീന്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് കൃത്യമായി സഹല്‍ ചിപ്പ്ചെയ്ത് വലയിലെത്തിച്ചു. ഗോള്‍മടക്കാനായുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ആദ്യ പകുതി ബഗാന്‍ ഒരു ഗോള്‍ ലീഡിലായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് വലയില്‍ രണ്ടാമതും പന്തെത്തിച്ച് മോഹന്‍ബഗാന്‍ മത്സരം വരുതിയിലാക്കി. 51ാം മിനിറ്റില്‍ ഇടതുവിങിലൂടെ മുന്നേറി മലയാളി താരം ആഷിക് കുരുണിയന്‍ ബോക്സിലേക്ക് നല്‍കിയ പന്ത് സുഹൈല്‍ ഭട്ട് അനായാസം വലയിലേക്ക് തിരിച്ചുവിട്ടു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ അദ്നാന്‍ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചിരുന്നു. സച്ചിന്‍ സുരേഷിന്റെ കൃത്യമായ ഇടപെടലാണ് രണ്ടാം ഗോള്‍ വഴങ്ങുന്നതില്‍നിന്ന് രക്ഷിച്ചത്. അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് തകര്‍ത്തുകളിച്ചെങ്കിലും സമനിലയിലെത്തിക്കാന്‍ പോലും കഴിഞ്ഞില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ