
മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓള്‍ഔട്ടായി. 161 റണ്‍സെടുക്കാനെ ലഖ്‌നൗവിന് സാധിച്ചുള്ളു. നാല് വിക്കറ്റ് പ്രകടനത്തോടെ ബുംറയും 3 വിക്കറ്റ് നേട്ടത്തോടെ ട്രെന്‍ഡ് ബോള്‍ട്ടും തിളങ്ങിയതോടെ 54 റണ്‍സിനായിരുന്നു മുംബൈയുടെ ജയം.
കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ലഖ്‌നൗവിനെ സമ്മര്‍ദത്തിലാക്കിയ മുംബൈ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ 64 റണ്‍സെടുക്കുന്നതിനിടെ എയ്ഡന്‍ മര്‍ക്രം,നിക്കോളാസ് പൂരാന്‍, ഋഷഭ് പന്ത് എന്നിവര്‍ പുറത്തായി. മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറിക്ക് മുന്നെ വീണതോടെ ലഖ്‌നൗവിന് ജയം പ്രയാസമായി. 110 ന് 4, 135 ന് അഞ്ച്, 141 ന് 6,142 ന് 7, 148 ന് 8 എന്നിങ്ങനെ വിക്കറ്റുകള്‍ വീണതോടെ ലഖ്‌നൗ പരാജയത്തിലേക്ക് വീണു.
22 പന്തില്‍ 35 റണ്‍സ് നേടിയ ആയുഷ് ബദോനിയാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ്, 11 പന്തില്‍ 9 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം, 15 പന്തില്‍ 27 റണ്‍സ് നേടിയ നിക്കോളസ് പൂരാന്‍, 2 പന്തില്‍ 4 റണ്‍സ് നേടിയ ഋഷഭ് പന്ത്, 16 പന്തില്‍ 24 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍, 4 പന്തില്‍ 2 റണ്‍സ് നേടിയ അബ്ദുല്‍ സമദ് ഇങ്ങനെയായിരുന്നു ലഖ്‌നൗ ബാറ്റിങ് നിരയുടെ പ്രകടനം. വാലറ്റത്തില്‍ 14 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രവി ബിഷ്‌ണോയിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും തന്നെ രണ്ടക്കം കടന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ