ദേശീയ ഗെയിംസില്‍ അത്‌ലറ്റിക് ആവേശം; അതിവേഗ ഓട്ടക്കാരനെ ഇന്നറിയാം

ആദ്യദിനം 10 ഫൈനലുകളാണ്.പുരുഷന്മാരുടെ 10,000 മീറ്ററോടെയാണ് തുടക്കം. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്.
 National Games athletics
ദേശീയ ഗെയിംസില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം.
Updated on
1 min read

ഡെറാഢൂണ്‍: യുവനിരയില്‍ പ്രതീക്ഷയര്‍പ്പിച്ച് ദേശീയ ഗെയിംസിന്റെ അതല്റ്റിക് ട്രാക്കിലേക്ക് കേരളം ഇന്നിറങ്ങുന്നു. ഡെറാഢൂണിനടുത്ത് റായ്പൂരിലെ മഹാറാണാ പ്രതാപ് സ്‌പോര്‍ട്‌സ് കോളജ് സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ആദ്യദിനം 10 ഫൈനലുകളാണ്.പുരുഷന്മാരുടെ 10,000 മീറ്ററോടെയാണ് തുടക്കം. വേഗക്കാരെ കണ്ടെത്തുന്നതിനുള്ള 100 മീറ്റര്‍ ഫൈനലും ഇന്നാണ്. കേരളത്തിനായി ഓടാന്‍ ആരുമില്ല. 1500 മീറ്റര്‍ മത്സരത്തിലും കേരളത്തിന് പ്രാതിനിധ്യമില്ല. അഞ്ച് ദിവസമാണ് അത്ലറ്റിക്സ് മത്സരങ്ങള്‍.

കേരളത്തിന് 52 അംഗ സംഘമാണ്. കഴിഞ്ഞതവണ മൂന്ന് സ്വര്‍ണമുള്‍പ്പെടെ 14 മെഡലുകളായിരുന്നു.വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്‌സണ്‍, കൃഷ്ണ രചന്‍, പതിനായിരം മീറ്ററില്‍ റീബ അന്ന ജോര്‍ജ്, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ അലക്സ് പി തങ്കച്ചന്‍, ലോങ്ജമ്പില്‍ സി വി അനുരാഗ്, ഡെക്കാത്ലണില്‍ തൗഫീഖ് എന്നിവര്‍ ഇന്ന് കേരളത്തിനായി മത്സരിക്കും. എന്‍ വി ഷീന, മരിയ ജയ്സണ്‍, അനു രാഘവന്‍, സി വി അനുരാഗ് തുടങ്ങിയവരിലാണ് പ്രതീക്ഷ.

എണ്ണൂറില്‍ മലയാളിതാരം പി മുഹമ്മദ് അഫ്സല്‍ സര്‍വീസസിനായും മറ്റൊരു മലയാളിതാരം അമോജ് ജേക്കബ് ഡല്‍ഹിക്കായും ഇറങ്ങും.തമിഴ്നാടാണ് കരുത്തര്‍. നിത്യ രാംരാജ്, വിത്യ രാംരാജ്, പവിത്ര വെങ്കിടേഷ് തുടങ്ങി കരുത്തുറ്റ നിരയാണ്. അസം, മഹാരാഷ്ട്ര, ഹരിയാന ടീമുകള്‍ക്കും മികച്ച നിരയാണ്.

ഇന്നത്തെ ഫൈനലുകള്‍: പുരുഷന്മാര്‍: 10,000 മീറ്റര്‍, ലോങ്ജമ്പ്, 100 മീറ്റര്‍, ഡിസ്‌കസ്ത്രോ, 1500 മീറ്റര്‍. വനിതകള്‍: 10,000 മീറ്റര്‍, ഡിസ്‌കസ് ത്രോ, പോള്‍വോള്‍ട്ട്, 100 മീറ്റര്‍, 1500 മീറ്റര്‍.ജിംനാസ്റ്റിക്സിലും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ സ്വര്‍ണം നേടിയ കെ പി സ്വാദിഷ് മത്സരത്തിനുണ്ട്. തയ്ക്വൊണ്ടോയില്‍ ദേശീയ ചാമ്പ്യനായ മരിയ മാര്‍ഗരറ്റ് റെജിയും കളത്തില്‍ ഇറങ്ങും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com