england-vs-india 2nd test final day
ഇന്ത്യന്‍ ടീം

ഒറ്റ ദിവസം ബാക്കി, ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം, ഇംഗ്ലണ്ടിന് മുന്നില്‍ റണ്‍മല

രണ്ടാം ഇന്നിങ്‌സില്‍ 50 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ പോയി
Published on

ബര്‍മിങ്ങാം: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 536 റണ്‍സ്. മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒലി പോപ്പും (44 പന്തില്‍ 24), ഹാരി ബ്രൂക്കുമാണു (15 പന്തില്‍ 15) ക്രീസില്‍.

രണ്ടാം ഇന്നിങ്‌സില്‍ 50 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ പോയി. സാക് ക്രൗളി (പൂജ്യം), ബെന്‍ ഡക്കറ്റ് (15 പന്തില്‍ 25), ജോ റൂട്ട് (16 പന്തില്‍ ആറ്) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ ഇംഗ്ലിഷ് ബാറ്റര്‍മാര്‍. ആകാശ്ദീപ് രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

england-vs-india 2nd test final day
ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം; ഓപ്പണര്‍മാരെ മടക്കി സിറാജും ആകാശും

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 608 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 162 പന്തില്‍ 161 റണ്‍സെടുത്തു പുറത്തായി. എട്ട് സിക്‌സുകളും 13 ഫോറുകളുമാണു ഗില്‍ ബൗണ്ടറി കടത്തിയത്. ഇംഗ്ലണ്ട് സ്പിന്നര്‍ ശുഐബ് ബഷീര്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്.

ഒന്നാം ഇന്നിങ്സിലേതു പോലെ രണ്ടാം ഇന്നിങ്സിലും രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി നേടി. 18 പന്തുകള്‍ നേരിട്ട ജഡേജ 69 റണ്‍സാണു സ്‌കോര്‍ ചെയ്തത്. താരം പുറത്താകാതെ നിന്നു. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, എന്നിവരും അര്‍ധ സെഞ്ച്വറി കണ്ടെത്തി സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ചരിത്ര ജയമാണ്. ബര്‍മിങ്ങാമില്‍ ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

england-vs-india 2nd test final day
ഇംഗ്ലീഷ് മണ്ണിനെ തീപിടിപ്പിച്ച് ക്യാപ്റ്റന്‍ ഗില്‍! രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി
Summary

England-vs-india, 2nd test final day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com