എന്തും വിളിച്ചുപറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും; എംഎം മണിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍ 

എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം.
എന്തും വിളിച്ചുപറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും; എംഎം മണിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍ 
Updated on
1 min read

തിരുവനന്തപുരം:സബ് കളക്ടര്‍ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തിന് എതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വാര്‍ത്തയ്ക്കായി എന്തും വിളിച്ചുപറയുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും. എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം. എന്തും പറയാന്‍ മടിയില്ലാത്തവര്‍നാട്ടിലുണ്ട്. അത്തരക്കാര്‍ക്ക് മറുപടിയില്ല പന്ന്യന്‍ പറഞ്ഞു.

സബ് കളക്ടറെ ഊളമ്പാറയ്ക്ക് അയക്കണമെന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും ബാബറി മസ്ജിദിന് സമാനമായ രീതിയിലാണ് കുരിശ് തകര്‍ത്തതെന്നും എംഎം മണി പറഞ്ഞു. നേരെ ചൊവ്വെ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ആര്‍എസ്എസിനുവേണ്ടി ഉപജാപം നടത്തുന്നയാളാണ് ശ്രീറാമെന്നും മണി അഭിപ്രായപ്പെട്ടു. ദേവികുളം സബ്കളക്ടര്‍ ശ്രീറാം സംഘിയാണോ എന്ന ചോദ്യം മൂന്നാര്‍ ഉന്നത തലയോഗത്തിലും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കുരിശു  പൊളിച്ചതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയല്ലേ? ഞാന്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ നീയൊക്കെ കുരിശ് അവിടെ നിന്നും മാറ്റില്ലെന്നുമായിരുന്നു മണി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com