തനിക്കെതിരായ കേസിന് പിന്നില്‍ ബി.സന്ധ്യ: ഗംഗേശാനന്ദ; ഈ സര്‍ക്കാരിന്റെ കാലത്ത് സത്യസന്ധമായ അന്വേഷണം നടക്കില്ല

ബി.സന്ധ്യയും ഈ സര്‍ക്കാരുമുളളപ്പോള്‍ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ഗംഗേശാനന്ദ
തനിക്കെതിരായ കേസിന് പിന്നില്‍ ബി.സന്ധ്യ: ഗംഗേശാനന്ദ; ഈ സര്‍ക്കാരിന്റെ കാലത്ത് സത്യസന്ധമായ അന്വേഷണം നടക്കില്ല
Updated on
1 min read

തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കാന്‍ യുവതി സ്വാമിയുടെ ജനന്ദ്രേയം മുറിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രതി ഗംഗേശാനന്ദ. കേസിന് പിന്നില്‍ ബി സന്ധ്യയാണെന്നും ബി.സന്ധ്യയും ഈ സര്‍ക്കാരുമുളളപ്പോള്‍ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. 

90 ദിവസത്തെ റിമാന്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മെയ് 19നാണ് കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പെണ്‍കുട്ടി മൊഴി മാറ്റി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com