'ചെത്തുതൊഴിലാളി ബോര്‍ഡില്‍ നിയമിച്ചാല്‍ തച്ചങ്കരി തെങ്ങില്‍ കയറിയേനെ'; രൂക്ഷ വിമര്‍ശനവുമായി ആനത്തലവട്ടം ആനന്ദന്‍

'ചെത്തുതൊഴിലാളി ബോര്‍ഡില്‍ നിയമിച്ചാല്‍ തച്ചങ്കരി തെങ്ങില്‍ കയറിയേനെ'; രൂക്ഷ വിമര്‍ശനവുമായി ആനത്തലവട്ടം ആനന്ദന്‍
'ചെത്തുതൊഴിലാളി ബോര്‍ഡില്‍ നിയമിച്ചാല്‍ തച്ചങ്കരി തെങ്ങില്‍ കയറിയേനെ'; രൂക്ഷ വിമര്‍ശനവുമായി ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ടെന്നും അന്നു തച്ചങ്കരി ജനിച്ചിട്ടില്ലെന്നും ആനത്തലവട്ടം പറഞ്ഞു. കെഎസ്ആര്‍ടിസി സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് ആനത്തലവട്ടം ആനന്ദന്റെ വിമര്‍ശനം.

കെഎസ്ആര്‍ടിസിയില്‍ ടോമിന്‍ ജെ തച്ചങ്കരിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തിയത്. കെഎസ്ആര്‍ടിസിയില്‍ എല്ലാ പണിയും അറിയാമെന്നാണ് തച്ചങ്കരി പറയുന്നതെന്ന് ആനത്തലവട്ടം പരിഹസിച്ചു. തച്ചങ്കരിയെ ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിയമിച്ചിരുന്നെങ്കില്‍ തെങ്ങില്‍ കയറുന്നതു കാണാമായിരുന്നു. അതു കാണേണ്ടിവന്നില്ലല്ലോയെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല. തച്ചങ്കരിക്ക് ആ ചരിത്രമൊന്നും അറിയില്ല. തച്ചങ്കരിയുടെ ഉത്തരവുകള്‍ക്ക് വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ല.

തച്ചങ്കരിയെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടില്ല. അതിന്റെ ആവശ്യമില്ല. തച്ചങ്കരി പണി മടുത്ത് ഇങ്ങിപ്പോവുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com