തൃശ്ശൂർ: പള്ളിത്തർക്കത്തെ തുടർന്ന് മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ സംഘർഷാവസ്ഥ. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരു വിഭാഗവും തമ്മിൽ കല്ലേറുണ്ടായതോടെ നിരവധി പേർക്കാണ് പരുക്കേറ്റത്. ഓർത്തഡോക്സ് വിഭാഗം തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസിനും പരുക്കേറ്റിട്ടുണ്ട്.
തർക്കം നിലനിൽക്കുന്ന പള്ളിയുടെ കവാടത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓർത്തഡോക്സ് വിഭാഗം കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും നിലയുറപ്പിച്ചിരുന്നു. യാക്കോബായ വിഭാഗം സമര പന്തൽ പൊളിച്ചതായി ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ