എഴുത്തിലും സമരത്തിലും എന്നും മുന്നില്‍; മലയാളത്തിന്റെ പ്രസന്നമുഖം

മലയാള കവിതയുടെ പ്രസന്ന മുഖമായിരുന്ന സുഗതകുമാരി ഇനി ഓര്‍മ്മ.
സുഗതകുമാരി/ഫയല്‍ ചിത്രം
സുഗതകുമാരി/ഫയല്‍ ചിത്രം
Updated on
1 min read

ലയാള കവിതയുടെ പ്രസന്ന മുഖമായിരുന്ന സുഗതകുമാരി ഇനി ഓര്‍മ്മ. എഴുത്തിലും സമരത്തിലും ഒരുപോലെ മുന്നില്‍നിന്ന സുഗതകുമാരിയെ 'ടീച്ചര്‍' എന്ന അഭിസംബോധന ചേര്‍ത്ത് കേരളം വിളിച്ചു. 

1934 ജനുവരി 1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലാണ് സുഗതകുമാരിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരന്ന ബോധേശ്വരന്റെയും വി കെ കാര്‍ത്യായനി അമ്മയുടെ മകള്‍. 

തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 
അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയും പ്രവര്‍ത്തിച്ചു.  

തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായിരുന്നു.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com