കോൺ​ഗ്രസ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിക്കുന്നു/ എഎൻഐ ചിത്രം
കോൺ​ഗ്രസ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിക്കുന്നു/ എഎൻഐ ചിത്രം

'നമ്പര്‍ 18' ലെ ഡിജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തോ?; പെരുമാറ്റം ദുരൂഹം; അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

നവംബര്‍ ഒന്നിന് പുലര്‍ച്ചെ മുന്‍ മിസ് കേരള ആന്‍സി കബീര്‍ ഉള്‍പ്പടെ മൂന്ന് പേരുടെ മരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് കോണ്‍ഗ്രസ്‌ 

കൊച്ചി: കോണ്‍ഗ്രസ് സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്  നടത്തിയ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായി എറണാകുളം ഡിഡിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നവംബര്‍ ഒന്നിന് പുലര്‍ച്ചെ മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പടെ മൂന്ന് പേരുടെ മരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും ഷിയാസ് പറഞ്ഞു.

അന്നത്തെ ജോജുവിന്റെ  പെരുമാറ്റം ദുരൂഹമാണ്. കാറില്‍ നിന്ന് പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. താമസിച്ചിരുന്ന ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് ഇറങ്ങിയതെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, പരിശോധനയ്ക്ക് ശേഷം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു. ജോജു മറ്റെന്തെങ്കിലും ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണമെന്ന് ഷിയാസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്. അതോ, പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്ന കാര്യവും പരിശോധിക്കണം. ഡിജെ പാര്‍ട്ടി സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവം സംശയങ്ങള്‍ ബലപ്പെടുത്തുകയാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com