മോൻസൺ മാവുങ്കലുമായി വിവാദ ഇടപാടുകൾ: ഐ ജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി 

സസ്‌പെൻഷൻ കാലാവധി ആറുമാസം കൂട്ടി നീട്ടിക്കൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്
മോന്‍സന്‍ മാവുങ്കല്‍, ഐ ജി ലക്ഷ്മണ്‍
മോന്‍സന്‍ മാവുങ്കല്‍, ഐ ജി ലക്ഷ്മണ്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഐ ജി ജി ലക്ഷ്മണ സസ്‌പെൻഷനിൽ തുടരും. കോടികൾ തട്ടിച്ച കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരിലാണ് ഐ ജി ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ച ചേർന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റി ഐ ജിയുടെ സസ്‌പെൻഷൻ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

സസ്‌പെൻഷൻ കാലാവധി ആറുമാസം കൂട്ടി നീട്ടിക്കൊണ്ടാണ് ഉത്തരവിട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി ചെയർമാനായ സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടേതാണ് തീരുമാനം. 

ഐ ജി ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മൺ ആണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com