നേരിയ ലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം, ഡിസ്ചാര്‍ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട: മാര്‍ഗനിര്‍ദേശം പുതുക്കി

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം സംസ്ഥാനം പുതുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം സംസ്ഥാനം പുതുക്കി. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം. ഏഴുദിവസത്തില്‍ അവസാന മൂന്ന് ദിവസം തുടര്‍ച്ചയായി ലക്ഷണമില്ലെങ്കില്‍ ഏഴാം ദിവസം നിരീക്ഷണം അവസാനിപ്പിക്കാം.  നേരിയ രോഗലക്ഷണം മാത്രമുള്ളവരുടെ ഡിസ്ചാര്‍ജ്ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്രത്തിന്റെ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശത്തിന് അനുസരിച്ചാണ് ഇവിടെ മാറ്റം വരുത്തിയത്. 

മിതമായ രോഗലക്ഷണമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പതിനാലാം ദിവസം ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകണം. വീണ്ടും പോസിറ്റിവായാല്‍ ഓരോ 48 മണിക്കൂറും ഇടവിട്ട് പരിശോധന നടത്തണം. 20 ദിവസവും പോസിറ്റിവായി തുടര്‍ന്നാല്‍ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com