അമ്മായിയമ്മയുടെ കാല് തല്ലിയൊടിച്ച് മുങ്ങി, ആറുവര്‍ഷത്തിന് ശേഷം യൂട്യൂബർ പിടിയിൽ
തൊടുപുഴ: ഭാര്യയുടെ അമ്മയെ മർദിച്ചശേഷം കാല് തല്ലിയൊടിച്ച് മുങ്ങിയ പ്രതി പിടിയിൽ. വഴിത്തല ഇരുട്ടുതോട് സ്വദേശിയായ 38കാരൻ അജേഷ് ജേക്കബ് ആണ് പിടിയിലായത്. യൂട്യൂബറായ പ്രതിയെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു.
ആറുവർഷം മുൻപാണ് അജേഷ് ഭാര്യാമാതാവിനെ ആക്രമിച്ചത്. അടുത്തിടെ മീൻപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾ തുടർച്ചയായി വിഡിയോകൾ ചെയ്തിരുന്നു. അജേഷ് തൊടുപുഴ എന്ന പേരിൽ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരുന്നത്. വിഡിയോയിൽ പറയുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
എറണാകുളം മുനമ്പം, ഗോശ്രീ പാലം, ബോൾഗാട്ടി എന്നിവിടങ്ങളിലാണ് ഇയാൾ വിഡിയോ ചിത്രീകരിച്ചിരുന്നത്. വിഡിയോ എടുക്കാൻ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളിൽനിന്ന് പ്രതിയുടെ മൊബൈൽ നമ്പർ വാങ്ങി മീൻപിടിത്തം ഷൂട്ടുചെയ്യാൻ താത്പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പിടികൂടിയത്. അജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ