'മനു എസ് പിള്ളയുടെ പുസ്‌തകം അധാർമികം, വിറ്റുപോയത് വില കുറവായതു കൊണ്ട്': അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി

'ഹിസ്റ്ററി ലിബറേറ്റഡ്: ദി ശ്രീചിത്ര സാഗ' എന്ന പുസ്‌തത്തിൽ എല്ലാനും മറുപടി നൽകിയിട്ടുണ്ട്
മനു എസ് പിള്ള/ ഫെയ്‌സ്‌ബുക്ക്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി/ വിൻസെന്റ് പുളിക്കൽ
മനു എസ് പിള്ള/ ഫെയ്‌സ്‌ബുക്ക്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി/ വിൻസെന്റ് പുളിക്കൽ

നു എസ് പിള്ള 'ഐവറി ത്രോൺ: ക്രോണിക്കൽസ് ഓഫ് ദ ഫാമിലി ഓഫ് ട്രാവൻകൂർ' എന്ന പുസ്‌തകത്തിൽ തിരുവിതാംകൂർ രാജകുടുംബത്തെ കുറിച്ച് എഴുതിയതെല്ലാം അധാർമികമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി. പുസ്‌തകത്തിന് വില കുറവായതു കൊണ്ട് അത് കുറേ ആളുകൾ വാങ്ങിച്ചു. പുസ്തകം ഒരു കെട്ടുകഥയാണെന്ന് പറയില്ല എന്നാൽ നിറംപിടിപ്പിച്ച കഥകളാണ് അതിൽ എഴുതിയിക്കുന്നത്- ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു തിരുവിതാംകൂർ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി.

'മനു എസ് പിള്ളയുടെ പുസ്‌തകം മുഴു‌വനും ഞാൻ വായിച്ചിട്ടില്ല. ചില പേജുകൾ മാത്രമാണ് വായിച്ചത്. മുഴുവനും വായിക്കാനുള്ള സമയവും ഊർജവും എനിക്ക് ഉണ്ടായിരുന്നില്ല. 'ഹിസ്റ്ററി ലിബറേറ്റഡ്: ദി ശ്രീചിത്ര സാഗ' എന്ന ഞാൻ എഴുതിയ പുസ്‌തകം ഒരു പരിധിവരെ ഇതിനൊരു ഉത്തരമാണ്. ഞാൻ പുസ്‌തകം എഴുതുമ്പോൾ എന്റെ സുഹൃത്തിനോട് ചോദിക്കും ഈ ഒരു ഭാഗമാണ് ഞാൻ ഇതിൽ എഴുതുന്നത്, അതിനെ കുറിച്ച് ആ പുസ്‌തകത്തിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന്. ആ പുസ്‌തകത്തിൽ എഴുതിയ കാര്യങ്ങൾ വെച്ച് തന്നെ എന്റെ പുസ്‌തകത്തിലൂടെ മറുപടി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ട്'- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.

മനു എസ് പിള്ളയുടെ പുസ്‌കത്തിനെതിരെ എന്തുകൊണ്ട് നിയമപരമായി മുന്നോട്ടു പോകുന്നില്ലെന്ന ചോദ്യത്തിന് എന്തിനാണ് ആവശ്യമില്ലാതെ ഒരു വിവാദം എന്നായിരുന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ മറുപടി. 'കേസിനു പോയാൽ ആ പുസ്‌തകം കുറച്ചു കൂടി വിറ്റു പോകും. ആ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നത് വിശ്വസിക്കാൻ ഇഷ്‌ടമുള്ളവർ അത് വിശ്വസിക്കട്ടെ. അതിന് കൃത്യമായ മറുപടി ഞാൻ എന്റെ പുസ്‌തകത്തിലൂടെ പറഞ്ഞിട്ടുണ്ട്'- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി മറുപടി നൽകി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com