പള്ളികളുടെ മുന്നിൽ വീണാ ജോർജിനെതിരെ പോസ്റ്റർ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകനുമായ ഏബലിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്
വീണാ ജോർജ്/ ഫെയ്സ്ബുക്ക്, മന്ത്രിക്കെതിരെ വന്ന പോസ്റ്റർ
വീണാ ജോർജ്/ ഫെയ്സ്ബുക്ക്, മന്ത്രിക്കെതിരെ വന്ന പോസ്റ്റർ
Updated on
1 min read

പത്തനംതിട്ട; ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു.  ഓര്‍ത്തഡോക്സ് പള്ളികളുടെ മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ച കേസിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രവർത്തകനുമായ ഏബലിന്റെ കാറാണ് കസ്റ്റഡിയിലെടുത്തത്. 

ഏബൽ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റർ ഒട്ടിക്കാൻ പോയതെന്നാണ് പൊലീസ് പറയുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’ എന്നായിരുന്നു പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരുന്നത്. ‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഈ മാസം 1ന് അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

പത്തനംതിട്ട പൊലീസ് ആണ് അടൂർ എത്തി കാർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് രാത്രി പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മണിക്കൂറോളം വാക്കേറ്റം ഉണ്ടായിരുന്നു. വീട്ടിൽ പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ  പൊലീസിനെ തടഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com