ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാൻ തോന്നിയ നല്ല മനസ്സുകൾക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ലോട്ടറിക്കച്ചവടക്കാരനായ ലാലിനെ സഹായിക്കാനായി ഷാജി, പീറ്റർ ജോസഫ്, ധാരാസിങ് എന്നിവർ വാങ്ങിയ ടിക്കറ്റുകൾക്കാണ് സമ്മാനമടിച്ചത്. ഷാജിയെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും പീറ്ററിനും ധാരാസിങ്ങിനും 8000 രൂപ വീതവും സമ്മാനം ലഭിച്ചു.
പതിവുപോലെ പീറ്റർ ജോസഫിന്റെ ഇടുക്കി തുടങ്ങനാടുള്ള ഓർക്കിഡ് ഹോട്ടലിൽ ചായകുടിക്കാൻ എത്തിയതാണ് ലാൽ. കൗണ്ടറിലെത്തിയ ലാൽ ടിക്കറ്റൊന്നും വിറ്റില്ലെന്ന നിരാശ പങ്കുവെച്ചു. ഇതുകേട്ട് അവിടെയുണ്ടായിരുന്ന പീറ്ററും ജോലിക്കാരായ നേപ്പാൾ സ്വദേശി ധാരാസിങ്ങും ഓരോ ടിക്കറ്റെടുത്തു. മറ്റൊരു ജോലിക്കാരനായ ഷാജി രണ്ട് ടിക്കറ്റെടുത്ത് ലാലിനെ സഹായിച്ചു.
ബുധനാഴ്ച വൈകിട്ട് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം വന്നപ്പോഴാകട്ടെ ഷാജിയെടുത്ത FS 144539 നമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപ. 20 വർഷമായി പീറ്ററിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഷാജി. ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാനെടുത്ത ടിക്കറ്റ് സ്വന്തം ജീവിതത്തിൽ വഴിത്തിരിവായി മാറിയിരിക്കുകയാണ് ഷാജിക്ക്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ