ഗുണ്ടാ മാഫിയാ ബന്ധം: തിരുവനന്തപുരത്തെ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിവൈഎസ്പിമാർ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ മാഫിയാ ബന്ധത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരത്തെ രണ്ടു ഡിവൈഎസ്പിമാരെ സസ്‌പെന്‍ഡ് ചെയ്തു. 

തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഗുണ്ടകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയിരുന്നു. 

ജോണ്‍സന്റെ മകളുടെ ജന്മദിന പാര്‍ട്ടി തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചു നടന്നിരുന്നു. ഈ പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തത് ക്രിമിനലുകളാണെന്നും രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാറശാല ഷാരോണ്‍ വധക്കേസ് അന്വേഷിച്ചത് ജോണ്‍സന്റെ മേല്‍നോട്ടത്തിലായിരുന്നു. 

ഗുണ്ടാ മാഫിയാ ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് നാലു സിഐമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ പൊലീസുകാരും ഗുണ്ടകളും തമ്മിലുള്ള ബന്ധം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com