

കൊച്ചി: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി എംബി രാജേഷ്. 'രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുനോക്കുമ്പോള്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരാണ്. രാജ്യത്താകെ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന ഭീഷണികളോ ആക്രമണങ്ങളോ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല.'- അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് ഗൂഢാലോചന പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ പ്രതിചേര്‍ത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' മാധ്യമങ്ങള്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തെറ്റു ചെയ്താല്‍ മുന്‍ എസ്എഫ്‌ഐ നേതാവെന്ന് പരാമര്‍ശിക്കുന്ന മാധ്യമങ്ങള്‍, എന്തെങ്കിലും അംഗീകാരം ലഭിക്കുമ്പോള്‍ ആ പരിഗണന നല്‍കാറില്ല.'-എംബിരാജേഷ് കുറ്റപ്പെടുത്തി.
വ്യാജരേഖക്കേസില്‍ കെ വിദ്യയെ ആരും സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ കേസ് പരാതിയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates