പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; യുവതി നേരിട്ടത് നിരന്തര ഭീഷണി; കൊന്നത് ഭർത്താവ് തന്നെയെന്ന് ബന്ധുക്കൾ
കോട്ടയം: കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിൽ പരാതിക്കാരിയെ ഭർത്താവ് വെട്ടികൊന്ന സംഭവത്തിൽ കൊല നടന്നത് രാവിലെ 9 മണിക്കും പത്തരക്കുമിടയിലാണെന്ന് പൊലീസിന്റെ നിഗമനം. അയൽ വീട്ടിൽ കളിക്കാൻ പോയ കുട്ടികൾ 10.30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെ കണ്ടത്. ഗുരുതരമായി പരിക്കേറ്റ ജൂബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവാണ് തന്നെ ആക്രമിച്ചതെന്ന് സംഭവസ്ഥവത്ത് ഓടിയെത്തിയ ബന്ധുക്കളോട് ജൂബി പറഞ്ഞിരുന്നു. ഭർത്താവിൽ നിന്നും യുവതിക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരങ്ങളും പൊലീസിന് മൊഴി നൽകി. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നാല് സ്ക്വാഡുകളായി തിരഞ്ഞ് പ്രതിക്കായുള്ള അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥത്തെത്തി പരിശോധിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. സംഭവസമയത്ത് പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു.
നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ ഇത്തരം ബന്ധങ്ങള്‍ക്കു നിര്‍ബന്ധിച്ചു തുടങ്ങിയത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ